Saturday 13 November 2021

കാലാവസ്ഥ വ്യതിയാനവും ചില ചിന്തകളും ...! / Kalavastha Vyathiyanavum Chila Chinthakalum... !

ആഗോളതലത്തിൽ  കാലാവസ്ഥാ വ്യതിയാനം മൂലം പരിസ്ഥിതിക്ക് വല്ലാത്ത മാറ്റം വന്നു കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ്  നാം ഇപ്പോൾ കടന്നുപോയി  കൊണ്ടിരിക്കുന്നത് . 
ലോകമെമ്പാടും നടമാടിക്കൊണ്ടിരിക്കുന്ന വന നശീകരണവും , പ്രകൃതി വാതകകങ്ങൾ കത്തിച്ച് ഊർജ്ജമുൽപാദിക്കുമ്പോൾ  പുറം തള്ളുന്ന 'കാർബർ ഡൈയോക്സൈഡ്' പുറം തള്ളലുമൊക്കെ കാരണം അന്തരീക്ഷത്തിൽ  ദിനം തോറും  ചൂട് കൂടിക്കൊണ്ടിരിക്കുന്നതിന്റെ പരിണിതഫലമാണ് നാം ഇപ്പോൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന കാലാവസ്ഥ വ്യതിയാനങ്ങളുടെ മുഖ്യ ഹേതു. 
'കാർബൺ എമിഷൻ' മൂലമുണ്ടാകുന്ന ഇത്തരം ആഗോളതാപനം  ഉറഞ്ഞുകിടക്കുന്ന  മഞ്ഞുപാളികൾ ഉരുകി സമുദ്രങ്ങളിലെത്തി ജലനിരപ്പ് ഉയർന്നു വരുന്നത് കൊണ്ട്, ഭൂമിയിലെ താഴ്ന്നുകിടക്കുന്ന പല സ്ഥലങ്ങളിലും ഇപ്പോഴുള്ള ആവാസ വ്യവസ്ഥക്ക് സമീപഭാവിയിൽ വല്ലാത്ത കോട്ടം സംഭവിക്കും എന്നതാണ് അടുത്ത തലമുറയും മറ്റു ജീവജാലങ്ങളും  നേരിടുവാൻ പോകുന്ന  ഏറ്റവും വലിയ പ്രതിസന്ധി.
കഴിഞ്ഞ അരനൂറ്റാണ്ടു കാലമായി ഇത്തരം അന്തരീക്ഷ താപ നില എന്നുമെന്നോണം  ഉയർന്നുവരുന്നത് കാരണം ലോകമെമ്പാടും  കാലാവസ്ഥ വ്യതിയാനങ്ങളും , ഇതിനോടനുബന്ധിച്ചുള്ള പ്രകൃതി ക്ഷോപങ്ങളും വന്നുകൊണ്ടിരിക്കുകയാണ് . 
അക്ഷരാര്‍ഥത്തില്‍ പറഞ്ഞാൽ ലോകം മുഴുവനും കാലാവസ്ഥ വ്യതിയാനപ്പെട്ടിരിക്കുന്നു.
അങ്ങനെയാണ് ഇത്തരം പ്രകൃതി ദുരന്തങ്ങൾക്ക് അയവുവരുത്തുവാൻ വേണ്ടി കുറച്ച്  ലോകരാജ്യങ്ങൾ WMO യുടെ നേതൃത്വത്തിൽ 1979 ഫെബ്രുവരിയിൽ ,ജനീവയിൽ വെച്ച്  ഒന്നിച്ചു കൂടി ആദ്യത്തെ ' World_Climate_Conference ' കൂടി പല തീരുമാനങ്ങളും എടുത്തത്  .
പിന്നീടിതുപോലെ എല്ലാ ലോകരാജ്യങ്ങളെയും അണിചേർത്തുകൊണ്ട് unfccc സംഘടിപ്പിച്ച 25 COP കൂടി ചേരലുകൾ  നടന്നു .
അങ്ങനെ ആഗോള താപനത്തിന്റെ തോത്
2050 തോട് കൂടി പഴയപടി ആക്കുന്നതിനു വേണ്ടി ലോകരാജ്യങ്ങൾ ഒന്നിച്ച് കൂടി നടപ്പാക്കേണ്ടുന്ന നടപടികൾ ചിട്ടപ്പെട്ടുത്തുന്ന
26 - മത്തെ ഒത്തുകൂടൽ ബ്രിട്ടനിലെ ഗ്ലാസ്ഗോവി'ൽ ഒക്ടോബർ 31 മുതൽ നവംബർ 12 വരെ ഉന്നതരായ ലോക നേതാക്കളും , കാലാവസ്ഥ ശാസ്ത്രജ്ഞരും , പ്രകൃതി സംരക്ഷകരും ഒന്നിച്ചിരുന്ന് പല തീരുമാനങ്ങളും എടുത്ത് ഇപ്പോൾ ലോകരാജ്യങ്ങളെല്ലാം ഇതിനെതിരെ നടപ്പാക്കേണ്ട ഒരു ഡീൽ ഉണ്ടാക്കിയിരിക്കുകയാണ് . COP26, in Glasgow on 31 October – 12 November 2021. (26th UN Climate Change Conference of the Parties (COP26) in Glasgow on 31 October – 12 November 2021).

തണുപ്പ് രാജ്യങ്ങളിൽ മഞ്ഞിന് പകരം മഴയും , പ്രളയവും. ചിലയിടങ്ങളിൽ ഇടക്കിടക്ക് ആഞ്ഞടിക്കുന്ന ചുഴലിക്കാറ്റുകളും, സുനാമിയും , ഉരുൾ പൊട്ടലും  ,ഭൂകമ്പവുമൊക്കെ പ്രശ്നങ്ങൾ.
മറ്റിടങ്ങളിൽ വരൾച്ച കൊണ്ട് പൊറുതി മുട്ടുന്ന അവസ്ഥാവിശേഷങ്ങളും , പടർന്നു പിടിക്കുന്ന കാട്ടുതീയ്യും മറ്റും എന്നിങ്ങനെയുള്ള  അനേകം ദുരന്തങ്ങൾ ഭൂമിയിൽ അങ്ങോളമിങ്ങോളം നടമാടിക്കൊണ്ടിരിക്കുന്നു .
ഉദാഹരണമായി ഏതാനും വര്‍ഷങ്ങളിലായി കേരളത്തിലെ വര്‍ഷപാതം ശ്രദ്ധിച്ചാല്‍ തന്നെ ഇത് മനസ്സിലാകും. ന്യൂനമര്‍ദങ്ങള്‍ സൃഷ്ടിക്കുന്ന കാലം തെറ്റിയുള്ള കനത്ത മഴ കേരളത്തില്‍ അടക്കം തെക്കനിന്ത്യൻ സംസ്ഥാനങ്ങളിൽ സർവ്വ  സാധാരണമായിരിക്കുകയാണ്. 
പണ്ടത്തെപ്പോലെ മുറതെറ്റാതെ എത്തുന്ന ഞാറ്റുവേലകളിൽ പെയ്തിരുന്ന മഴയെല്ലാം പതിയനെ ഇല്ലാതായിരിക്കുന്നു . ഇവിടങ്ങളിലുള്ള സമശീതോഷ്ണ കാലാവസ്ഥയെല്ലാം മാറിമറിഞ്ഞിരിക്കുന്നു . 
ഒന്നുകില്‍ കടുത്ത ചൂട്. അല്ലെങ്കില്‍ കനത്ത മഴ, പ്രളയം എന്നിങ്ങനെയുള്ള വ്യതിയാനങ്ങൾ കൊല്ലം തോറും നടമാടിക്കൊണ്ടിരിക്കുന്നു.  
കാലാവസ്ഥാ വ്യതിയാനം കാരണം ഇന്ത്യയടക്കം പല തെക്കൻ ഏഷ്യൻ രാജ്യങ്ങളിലും  വലിയ പലായനങ്ങള്‍ അടക്കം , പല അനുബന്ധ പ്രശ്‌നങ്ങളും സമീപ ഭാവിയിൽ സംഭവിക്കും എന്നാണ് ഇതിനെക്കുറിച്ചുള്ള പല പഠനങ്ങളും തെളിയിക്കുന്ന വസ്തുതകൾ.
'ഇന്റേണല്‍ ഡിസ്‌പ്ലേസ്‌മെന്റ്' അഥവാ ആഭ്യന്തര പലായനങ്ങളും പുറത്തേക്കുള്ള കുടിയേറ്റങ്ങളും വര്‍ധിക്കുമെന്നാണ് പഠനം വ്യക്തമാക്കുന്നത്. 
കാലാവസ്ഥാ വ്യതിയാനത്തിന്റെ കെടുതികളെ രണ്ട് തരത്തില്‍ കാണാവുന്നതാണ്. ഒന്നാമത്തേത് അപ്രതീക്ഷിതമായി ഉണ്ടാകുന്ന വന്‍ ദുരന്തങ്ങളാണ്. 
അപ്രതീക്ഷിതമായി ഉണ്ടാകുന്ന വന്‍ ദുരന്തങ്ങളായ 
വെള്ളപ്പൊക്കം, മലയിടിച്ചില്‍, ഭൂകമ്പം, ചുഴലിക്കാറ്റ് തുടങ്ങിയവ ഇക്കൂട്ടത്തില്‍ പെടുന്നു. 
എന്നാല്‍ സാവധാനം സംഭവിക്കുന്ന പ്രശ്‌നങ്ങളാണ് രണ്ടാമത്തേത് .
അന്തരീക്ഷ ഊഷ്മാവ് ഉയരല്‍, മരുവത്കരണം, ജൈവവൈവിധ്യ നഷ്ടം, കടല്‍ നിരപ്പ് ഉയരല്‍, ശുദ്ധജലത്തിലേക്ക് ഉപ്പുരസം കയറല്‍, വനനാശം തുടങ്ങിയവയാണ് ഇക്കൂട്ടത്തില്‍ വരുന്നത്. 
സാധാരണ ഗതിയില്‍ സര്‍ക്കാറുകള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്  പ്രകൃതി ക്ഷോഭങ്ങളെയാണ്. 
സാവധാനം സംഭവിക്കുന്ന പ്രകൃതി മാറ്റങ്ങൾക്ക് ആരും തന്നെ  കണക്കിലെടുക്കുന്നില്ല. ജീവിതത്തിന്റെയും ജീവിത ഉപാധിയുടെയും ഘടന അപ്പാടെ മാറിപ്പോകാന്‍ കാരണമാണ് സാവധാനം സംഭവിക്കുന്ന പാരിസ്ഥിതിക മാറ്റം. ഇഞ്ചിഞ്ചായി മരിക്കുന്നതിന് തുല്യമാണ് അത്. 
ഇങ്ങനെയുള്ള 'സ്ലോ ഇംപാക്ടിന്റെ' ഭാഗമായി ഉണ്ടാകുന്ന പലായനങ്ങളെക്കുറിച്ചാണ് 'ക്ലൈമറ്റ് ആക്ഷന്‍ നെറ്റ്‌വര്‍ക്ക് സൗത്ത് ഏഷ്യ'യും  (https://twitter.com/cansouthasia) ആക്ഷന്‍ എയിഡ് ഇന്റർനാഷനലും ചേര്‍ന്ന് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്.. !
കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട ദുരന്തങ്ങള്‍ 62 ദശലക്ഷം ദക്ഷിണേഷ്യക്കാരെ അഭയാര്‍ഥികളാക്കി മാറ്റുമെന്നാണ് റിപ്പോര്‍ട്ട്. 
പ്രതിസന്ധി 2050 - ഓടെ രൂക്ഷമാകും. ഇന്ത്യയില്‍ നിന്ന് 140 ലക്ഷം പേര്‍ പലായനം ചെയ്യേണ്ടി വരും. സര്‍ക്കാറുകള്‍ ദീര്‍ഘവീക്ഷണത്തോടെ പദ്ധതികള്‍ ആവിഷ്‌കരിച്ചില്ലെങ്കില്‍ ഈ സംഖ്യ മൂന്നിരട്ടിയാകും. കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച ലോക ബാങ്ക്  പഠന സംഘത്തെ നയിച്ച ബ്രയാന്‍ ജോണ്‍സ് ആണ് കാന്‍സാ റിപ്പോര്‍ട്ട് തയ്യാറാക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചത്. 
Jones (CUNY), Jonas Bergmann, Viviane Clement, Kayly Ober (World Bank), Jacob Schewe (PIK), ... the universal validity of the brain drain (de Haas 2010).
256 pages)
ശുദ്ധജല ക്ഷാമവും വരള്‍ച്ചയും പാരിസ്ഥിതിക തകര്‍ച്ചയുമാണ് വലിയ പ്രതിസന്ധി സൃഷ്ടിക്കുക. പാരീസ് ഉടമ്പടിയില്‍ ലോക രാജ്യങ്ങള്‍ കൈക്കൊണ്ട പ്രതിജ്ഞ പാലിക്കുകയും കാര്‍ബണ്‍ ബഹിര്‍ഗമനം കുറച്ചു കൊണ്ടുവരുന്നതിനുള്ള ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കുകയും മാത്രമാണ് പോംവഴി. ആഗോള താപനം രണ്ട് ഡിഗ്രി സെല്‍ഷ്യസിന് താഴെ നിലനിര്‍ത്താന്‍ ഭരണകര്‍ത്താക്കള്‍ രാഷ്ട്രീയ ഉത്തരവാദിത്വം കാണിക്കണമെന്നും റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നു. 
കാലാവസ്ഥാ വ്യതിയാനവും അനുബന്ധ പ്രശ്‌നങ്ങളും കാരണം 2050ഓടെ ദക്ഷിണേഷ്യന്‍ സമ്പദ് വ്യവസ്ഥകളില്‍ ജി ഡി പിയുടെ രണ്ട് ശതമാനം നഷ്ടപ്പെടും. 2100ഓടെ ഇത് ഒമ്പത് ശതമാനമാകും. ചില പ്രദേശങ്ങളില്‍ ആളുകള്‍ പലായനം ചെയ്യുന്നത് താമസിക്കാനാകാത്ത വിധം ചൂട് കൂടുന്നതു കൊണ്ടാകാം. ചില പ്രദേശങ്ങളില്‍ കടല്‍ കേറി വന്ന് താമസ യോഗ്യമല്ലാതാകാം....... 
Read more at

കാലാവസ്ഥാ വ്യതിയാനത്തിന്റെ ഏറ്റവും പുതിയ വിലയിരുത്തൽ റിപ്പോർട്ടിന്റെ അന്തർ ഗവൺമെന്റൽ പാനൽ ഒരു വലിയ ഉണർവ്വിളിയാണ്, അടിയന്തിര മാറ്റം നൽകുന്നതിൽ വസ്തുവകകൾ നയിക്കണമെന്ന് യുകെ ഗ്രീൻ ബിൽഡിംഗ് കൗൺസിൽ പറഞ്ഞു.

യുകെയിൽ മാത്രമല്ല ,ഇന്ന് ലോകമെമ്പാടുമുള്ള രാജ്യങ്ങളിൽ അതാതിടങ്ങളിലെ ക്ലൈമെറ്റ് നെറ്റ് വർക്കുകൾ ആ രാജ്യങ്ങളിലെയും മറ്റു സ്ഥലങ്ങളിലെയും കാലാവസ്ഥ വ്യതിയാനങ്ങളെ കുറിച്ച് പഠനം നടത്തി ആയതിന് പരിഹാരം കാണാവുന്ന  പോം വഴികൾ നിർദ്ദേശിച്ചുകൊണ്ടിരിക്കുന്നുണ്ട് (https://climatenetwork.org/

മനുഷ്യപ്രേരിതമായ കാലാവസ്ഥാ വ്യതിയാനത്തിന്റെ അഭൂതപൂർവമായ നിരക്കിൽ വീണ്ടും അലാറം മുഴങ്ങിയ ആറാമത്തെ ഐപിസിസി വിലയിരുത്തൽ റിപ്പോർട്ടിനോട് പ്രതികരിച്ചുകൊണ്ട്, പ്രതിസന്ധി നേരിടുന്നതിനുള്ള ചുമതല വഹിക്കാൻ പരിസ്ഥിതി ബിസിനസുകളോട് UKGBC(https://www.ukgbc.org/ ) ഇപ്പോൾ നിർബന്ധമായി ആവശ്യപ്പെട്ടിരിക്കുകയാണ് .

യുകെജിബിസി സിഇഒ ജൂലി ഹിരിഗോയൻ പറഞ്ഞു: "ഈ റിപ്പോർട്ട് ലോകമെമ്പാടുമുള്ള സർക്കാരുകൾക്ക് ഒരു വലിയ ഉണർവ്വ് നൽകണം.

ഏറ്റവും പുതിയ IPCC (https://www.ipcc.ch/2021/08/09/ar6-wg1-20210809-pr/റിപ്പോർട്ട് കാലാവസ്ഥയും കാലാവസ്ഥാ വ്യതിയാനവും സംബന്ധിച്ച ഏറ്റവും പുതിയ ശാസ്ത്രീയ ധാരണകൾ സംയോജിപ്പിക്കുന്നു. മാമോത്ത് 3,949 പേജ് പ്രമാണം ഗ്രാനുലാർ വിശദാംശങ്ങളിലേക്ക് പോകുന്നു, എന്നിരുന്നാലും പ്രധാന കണ്ടെത്തലുകൾ കൂടുതൽ ദഹിക്കുന്ന തരത്തിൽ ലഭ്യമാണ് 41 പേജുള്ള സംഗ്രഹം.(https://archive.ipcc.ch/)



പ്രധാന കണ്ടെത്തലുകളിൽ ചിലത് ഉൾപ്പെടുന്നു:

  • ആഗോളതലത്തിൽ താപനിലയിലെ വർദ്ധനവ് അഭൂതപൂർവമാണ്. കുറഞ്ഞത് 1970 വർഷത്തിനുള്ളിൽ മറ്റേതെങ്കിലും 50 വർഷത്തെ കാലയളവിനേക്കാൾ 2,000 മുതൽ ഈ ഗ്രഹം വേഗത്തിൽ ചൂടാകുന്നു. കഴിഞ്ഞ ദശകത്തിലെ താപനില 125,000 വർഷങ്ങളിൽ മറ്റേതൊരു "ചൂടുള്ള കാലഘട്ടത്തേക്കാളും" കൂടുതലാണ്.
  • 1950 -കൾ മുതൽ എല്ലാ ജനവാസ മേഖലകളിലും ചൂടുള്ള തീവ്രമായ കാലാവസ്ഥ പതിവിലും തീവ്രമായും മാറിക്കൊണ്ടിരിക്കുന്നുവെന്നത് "ഫലത്തിൽ നിശ്ചയമാണ്", അതേസമയം തണുപ്പ് അതിവേഗം കുറയുകയും കഠിനമാവുകയും ചെയ്തു.
  • പ്രശ്നം അടിയന്തിരമാണ്. 1.5º-2ºC ആഗോളതാപനം ഈ നൂറ്റാണ്ടിൽ കവിഞ്ഞുപോകും "CO- യിൽ ആഴത്തിലുള്ള കുറവുകളില്ലെങ്കിൽ2 മറ്റ് ഹരിതഗൃഹ വാതക ഉദ്‌വമനം വരും ദശകങ്ങളിൽ സംഭവിക്കും. ”
  • എന്തുകൊണ്ട് ഇത് പ്രാധാന്യമർഹിക്കുന്നു: ഓരോ 0.5ºC യും ചൂടുള്ള തരംഗങ്ങൾ, കനത്ത മഴ, വരൾച്ച എന്നിവയുൾപ്പെടെയുള്ള തീവ്രമായ കാലാവസ്ഥയുടെ തീവ്രതയിലും ആവൃത്തിയിലും "വ്യക്തമായി തിരിച്ചറിയാവുന്ന വർദ്ധനവിന്" കാരണമാകുന്നു.
  • കാർബൺ സിങ്കുകൾ - അന്തരീക്ഷത്തിൽ നിന്ന് കാർബൺ നീക്കം ചെയ്യുന്ന മേഖലകൾ - അന്തരീക്ഷത്തിൽ കൂടുതൽ കാർബൺ അടിഞ്ഞുകൂടുന്നതിനാൽ ഫലപ്രദമല്ല.
  • ഈ മാറ്റങ്ങളിൽ പലതും മാറ്റാനാവാത്തതാണ് - കുറഞ്ഞത് നൂറുകണക്കിന് മുതൽ ആയിരക്കണക്കിന് വർഷങ്ങൾ വരെ. ആഗോള സമുദ്ര താപനില, മഞ്ഞുപാളികളുടെ നഷ്ടം, സമുദ്രനിരപ്പ് ഉയരുന്നത് എന്നിവ ഇതിൽ ഉൾപ്പെടുന്നു.
  • ചില പ്രതീക്ഷകളുണ്ട്: ലോകത്തിന് നെഗറ്റീവ്-നെഗറ്റീവ് കാർബൺ ഉദ്‌വമനം കൈവരിക്കാനും നിലനിർത്താനും കഴിയുമെങ്കിൽ, ഉപരിതല താപനിലയിൽ ക്രമാനുഗതമായ വിപരീതം നമുക്ക് കാണാൻ കഴിയും. എന്നിരുന്നാലും, റിപ്പോർട്ട് കൂട്ടിച്ചേർക്കുന്നു: "... മറ്റ് കാലാവസ്ഥാ വ്യതിയാനങ്ങൾ പതിറ്റാണ്ടുകൾ മുതൽ സഹസ്രാബ്ദങ്ങൾ വരെ അവയുടെ നിലവിലെ ദിശയിൽ തുടരും. ഉദാഹരണത്തിന്, വലിയ നെറ്റ് നെഗറ്റീവ് CO- യിൽ ആഗോള ശരാശരി സമുദ്രനിരപ്പ് ഗതി തിരിച്ചുവിടാൻ നിരവധി നൂറ്റാണ്ടുകൾ മുതൽ സഹസ്രാബ്ദങ്ങൾ വരെ എടുക്കും

https://www.ukgbc.org/ukgbc-work/uk-built-environment-virtual-pavilion/

എന്തുകൊണ്ടാണെന്നറിയില്ല
'കാർബൺ എമ്മിഷൻ'മൂലം ആഗോള തലത്തിൽ സംഭവിച്ച്കൊണ്ടിരിക്കുന്ന കാലാവസ്ഥ വ്യതിയാനങ്ങളും, ഭൂമിയിൽ ചൂട് കൂടി മഞ്ഞുരുകി സമുദ്രനിരപ്പ് ഉയർന്നുവന്നുകൊണ്ടിരിക്കുന്നതുമൊക്കെ നമ്മുടെ നാട്ടിൽ മാത്രം അത്രയൊന്നും ചർച്ചയാവുന്നില്ലല്ലൊ എന്നത് വളരെ സങ്കടകരമായ ഒരു സംഗതിയാണ്.
കാലാവസ്ഥ വ്യതിയാനത്തിന് എതിരെയുള്ള പോരാട്ടത്തിനൊപ്പം അണിചേർന്നുകൊണ്ട് ആഗോള ജനത 'ഗ്ലാസ്ഗോ'യിൽ കഴിഞ്ഞ ശനിയാഴ്ച്ച നടന്ന പടുകൂറ്റൻ റാലിയെ അനുഗമിച്ചുകൊണ്ട്, ലോകത്തെമ്പാടും അതെ സമയം തന്നെ നടക്കുന്ന 'റാലി'യുടെ ഭാഗമായി ലണ്ടനിൽ 'ട്രഫാൾഗർ സ്‌കൊയറി'ൽ അരങ്ങേറിയ പ്രകടനത്തിൽ ധാരാളം ലണ്ടൻ മലയാളികളും പങ്കെടുത്തു എന്നുള്ള സന്തോഷം കൂടി ഇവിടെ പങ്കുവെക്കുന്നു https://www.facebook.com/sugathan.thekkepura/videos/3057500467834606

What do we need to achieve at COP26
LAINED1. Secure global net zero by mid-century and keep 1.5 degrees within reach
Countries are being asked to come forward with ambitious 2030 emissions reductions targets that align with reaching net zero by the middle of the century.
To deliver on these stretching targets, countries will need to:
  • accelerate the phase-out of coal
  • curtail deforestation
  • speed up the switch to electric vehicles
  • encourage investment in renewables.


2. Adapt to protect communities and natural habitats

The climate is already changing and it will continue to change even as we reduce emissions, with devastating effects.At COP26 we need to work together to enable and encourage countries affected by climate change to:

  • protect and restore ecosystems
  • build defences, warning systems and resilient infrastructure and agriculture to avoid loss of homes, livelihoods and even lives.

To deliver on our first two goals, developed countries must make good on their promise to mobilise at least $100bn in climate finance per year by 2020. 

International financial institutions must play their part and we need work towards unleashing the trillions in private and public sector finance required to secure global net zero.

4. Work together to deliver

We can only rise to the challenges of the climate crisis by working together.

At COP26 we must:

  • finalise the Paris Rulebook (the detailed rules that make the Paris Agreement operational)
  • accelerate action to tackle the climate crisis through collaboration between governments, businesses and civil society.

Friday 1 October 2021

സൈബർ കവിതകൾ ... ! / Cyber Kavithakal ... !

ഇക്കഴിഞ്ഞ പതിറ്റാണ്ടിനിടയിൽ  ചില സൈബർ 
ഇടങ്ങളിലും , യു.കെ.യിലെ 'ഓൺ - ലൈൻ  പോർട്ടലു'കളിലും ആധുനിക കവിതകൾ പോലെ  എഴുതിയിട്ട സൈബർ  എഴുത്തുകളിലെ വരികളിൽ  ചിലത്,  എന്റെ സ്വന്തം സൈബർ  തട്ടകമായ ഈ  'ബിലാത്തിപട്ടണത്തി'ലും ചുമ്മാ  പതിച്ചു വെക്കുകയാണ്...  

വൃത്തം /അലങ്കാരം - ഭാഷാംഗലേയ മണിപ്രവാളം .

സൈബർ പ്രണയം
അന്നവളുടെ വരികൾ വായിച്ചുവായിച്ചാണ്
ഞാനവളുടെ ബ്ലോഗ് ഫോളോചെയ്തതും മിത്രകൂട്ടായ്മയിൽ
ഇടം നേടിയതും...
ബൂലോകത്തെ ബ്ലോഗിണിമാരിൽ
താരമായി മിന്നുമ്പോൾ അവൾ
'ബ്ലോഗന'യിലും പ്രത്യക്ഷപ്പെട്ടു.
അവളുടെ പോസ്റ്റുകളെല്ലാം
ഞാൻ പ്രണയത്തിന്റെ
ഇമോജികളാൽ കെട്ടിപ്പുണർന്നു.

അങ്ങനെ ചാറ്റിങ് റൂമിലെ
അടുപ്പമാണ്
ഞങ്ങളെ ഡേറ്റിങ്ങിലെത്തിച്ചത് .

മനസ്സിൽ വിരിയുന്ന അക്ഷരങ്ങൾ
കീ പാഡിലൂടെ രതി പുഷ്പ്പങ്ങളായി
മൊട്ടിട്ടു വിടർന്നുല്ലസിച്ച നാളുകൾ
പിന്നീട് 'ചീറ്റിങ്ങ്' കഴിഞ്ഞ ശേഷമാണ്
ഞങ്ങൾ പരസ്പരം 'റീ- സൈക്ലിങ് ബിന്നി'ൽ
അഭയം തേടിയത് .

മോഡേൺ പ്രണയം 
(കുറുംകവിത അഥവാ ഹൈക്കു) 

Chatting ൽ  തുടങ്ങി 
Eating ൽ കുടുങ്ങി 
Dating ൽ ഒതുങ്ങി 
Cheating ൽ ഒടുങ്ങി...

ആണും പെണ്ണും 

പ്രൊപ്പോസ് ചെയ്യുന്ന അവസരത്തിൽ ( Before  Marriage)

അവൻ - അതെ അവസാനം ഞാൻ  കത്തിരുന്ന നിമിഷം വന്നിരിക്കുകയാണ്.
അവൾ - നീയെന്നെ വിട്ടു പോകുമൊ?
അവൻ -ഏയ്‌, ഒരിക്കലും എന്റെ ചിന്തയിൽ
പോലും ഇക്കാര്യം വന്നിട്ടില്ല.
അവൾ - നീയെന്നെ ശരിക്കും  പ്രണയിക്കുന്നുണ്ടോ?
അവൻ - തീർച്ചയായും എന്നും എപ്പോഴും.
അവൾ - നീയെന്നെ എപ്പോഴെങ്കിലും ചീറ്റ് ചെയ്യുമൊ?
അവൻ - ഒരിക്കലുമില്ല, നീയെന്താ അങ്ങനെ ചോദിക്കുന്നത്?
അവൾ - നീയെന്നെ കിസ്സ് ചെയ്യുമൊ?
അവൻ - തീർച്ചയായും   ചാൻസ് കിട്ടുമ്പോഴെല്ലാം.
അവൾ - നീയെന്നെ തല്ലുമോ?
അവൻ - നിനക്ക് വട്ടുണ്ടോ, ഞാനൊരിക്കലും അത് ചെയ്യില്ല.
അവൾ - എനിക്ക് നിന്നെ വിശ്വസിക്കാമോ?
അവൻ - യെസ്..ഡാർലിംങ്. 
അവൾ  - ഓ..ഡാർലിംങ് ...
After  Marriage 
Read from the bottom going up

അവൾ  - ഓ..ഡാർലിംങ്.
അവൻ - യെസ്..ഡാർലിംങ്. 
അവൾ - എനിക്ക് നിന്നെ വിശ്വസിക്കാമോ?
അവൻ - നിനക്ക് വട്ടുണ്ടോ, ഞാനൊരിക്കലും അത് ചെയ്യില്ല.
അവൾ - നീയെന്നെ തല്ലുമോ?
അവൻ - തീർച്ചയായും   ചാൻസ് കിട്ടുമ്പോഴെല്ലാം.
അവൾ - നീയെന്നെ കിസ്സ് ചെയ്യുമൊ?
അവൻ - ഒരിക്കലുമില്ല, നീയെന്താ അങ്ങനെ ചോദിക്കുന്നത്?
അവൾ - നീയെന്നെ എപ്പോഴെങ്കിലും ചീറ്റ് ചെയ്യുമൊ?
അവൻ - തീർച്ചയായും എന്നും എപ്പോഴും.
അവൾ - നീയെന്നെ ശരിക്കും  പ്രണയിക്കുന്നുണ്ടോ?
അവൻ -ഏയ്‌, ഒരിക്കലും എന്റെ ചിന്തയിൽ പോലും
ഇക്കാര്യം വന്നിട്ടില്ല.
അവൾ - നീയെന്നെ വിട്ടു പോകുമൊ?
അവൻ - അതെ അവസാനം ഞാൻ 
കത്തിരുന്ന നിമിഷം വന്നിരിക്കുകയാണ്...

 മല്ലൂസ് 

ആഗോളതലത്തിൽ 
വാസമുറപ്പിച്ചിരിക്കുന്ന  
കൊച്ചുകൊച്ചു സമൂഹങ്ങളാണവർ. 

പ്രരാബ്ദങ്ങളുടെ ഭാരവും പേറി 
ജന്മനാട് വിട്ട് പോരേണ്ടി വന്നിട്ടും 
അവർ ജനിച്ച നാടിന്റെ നന്മകളും 
സംസ്കാരങ്ങളും മനസ്സിന്റെ  ഒരു കോണിൽ 
താലോലിച്ചുകൊണ്ട്  ഗൃഹാതുര സ്മരണകൾ 
എന്നുമെന്നും അയവിറക്കികൊണ്ടിരിക്കുന്ന 
വളരെ പ്രബുദ്ധരായവരാണ് ...!
 
ആഡംബരങ്ങളും  പദവികളും 
എത്തിപ്പിടിച്ചും  അല്ലാതെയും 
ജീവിതവണ്ടി പലവിധേന മുന്നോട്ട് 
നയിക്കുമ്പോഴും, ഒഴിവ് സമയങ്ങളിൽ   
അവരോടൊപ്പം കൊണ്ടുവന്ന    
പഴയ ഭാണ്ഡങ്ങളിലെ 
കക്ഷി രാഷ്ട്രീയത്തിന്റെയും 
മതത്തിന്റെയും മേലങ്കികളണിഞ്ഞവർ 
ഉറഞ്ഞു തുള്ളി !

അവർക്ക് സിനിമാക്കാരും 
കോമഡിക്കാരും  നേതാക്കന്മാരും 
മതമേലാളന്മാരുമൊക്കെയാണ്  സാംസ്‌കാരിക 
നായികാനായകന്മാർ.
 
എഴുത്തുകാർ ,ശാസ്ത്രജ്ഞർ ,
കലാ പ്രതിഭകൾ  മുതലുള്ളവരെയെല്ലാം 
ജീവിക്കാനറിയാത്തവർ എന്നു പറഞ്ഞു  
പുച്ഛിക്കുന്ന കൂട്ടരാണിവർ .
അതെ 
ഇവർ എന്തിനും ഏതിനും 
പോന്ന വിദേശ വാസികളായ 
തനി കേരളീയ വംശജരാണ് .
കൊടിയുടെയും മതത്തിന്റെയും 
ജാതീയതയുടെയും വർണ്ണങ്ങൾ വാരി
വിതറിയ മുഖംമൂടികളണിഞ്ഞു 
ചുമ്മാ ജീവിക്കുന്ന മല്ലൂസ് ...!


 അനീറ്റ ജോൺ

വെറും സിംഗിൾ പേരന്റ് മാത്രമല്ല അനീറ്റ ജോൺ , ബ്രിട്ടണിൽ
'ബോൺ ആൻഡ് ബോട്ടപ്പാ'യ
ഒരു മല്ലു എഴുത്തുകാരിയാണ് .
നല്ല കാമ്പും കഴമ്പുമുള്ള
അവളുടെ കവിതകളും കഥകളും
സോഷ്യൽ മീഡിയയിൽ എന്നുമെന്നും
ധാരാളം ഹിറ്റുകൾ വാരിക്കൂട്ടുന്നുണ്ട്.
അനീറ്റയുടെ പേരെന്റ്സ്
അവൾക്ക് വേണ്ടി നീക്കിവെച്ച
സ്ത്രീധന തുകയുടെ കാൽ ഭാഗം
കാശുകൊണ്ടാണ്
പിന്നീടൊരിക്കൽ അവൾ
റോബ് ജോണിനെ പാർട്ട്ണർ ആക്കിയത്.
ജോണിനോട് അഭിപ്രായമാരാഞ്ഞ ശേഷം
അവളൊരു കുട്ടിയെ ദത്തെടുത്ത് വളർത്തി
ആ കുഞ്ഞിന്റെ അമ്മയായി തീർന്നു.

ജോൺ അനീറ്റയുടെ
ഇഷ്ട്ടങ്ങൾക്കൊത്ത് എന്തും
ചെയ്തുകൊടുക്കുന്ന പാർട്ട്ണർ
തന്നെയായിരുന്നു...!
ബെഡ് റൂമിൽ അവളുടെ
ഹിതങ്ങൾക്കനുസരണം
'ഡിൽഡോ'യായി അവളെ
തൃപ്തിപ്പെടുത്തുവാനും ,
അവൾക്ക് കവിതകളും
കഥകളും പറഞ്ഞുകൊടുക്കുവാനും
പ്രാപ്തൻ തന്നെയായിരുന്നു
'ആർട്ടിഫിഷ്യൽ ഇന്റലിജൻസു'ള്ള
അനീറ്റ ജോണിന്റെ പാർട്ട്ണർ
'ഹുമണോയ്‌ഡ്‌ റോബൊട്ട് ' ജോൺ ...!



Sunday 12 September 2021

ശതവാർഷികം പിന്നിട്ട ആംഗലേയ നാട്ടിലെ മലയാളത്തിന്റെ നാൾവഴികൾ - ആമുഖം ...! / Shathavarshikam Pinnitta Aamgaleya Nattile Malayalatthinte Naalvazhikal - Aamukham ...!

 


ഈ  ഡിജിറ്റൽ പുസ്തകത്തിന്റെ 
ഉള്ളടക്കമാണ്  ഇവിടെ  ഇവിടെ പകർത്തിവെച്ചിട്ടുള്ളത്  
ആംഗലേയ  നാട്ടിലെ നൂറ് വർഷം 
പിന്നിടുന്ന മലയാളി എഴുത്തിന് ഒരു ആമുഖം.

അക്കങ്ങളേക്കാൾ കൂടുതൽ അക്ഷരങ്ങളേയും, 
കലകളേയുമൊക്കെ സ്നേഹിച്ച കുറച്ച് ആളുകൾ 
എവിടേയും ഉണ്ടാകുന്നതു കൊണ്ടാണ് അവരുടെ ഭാഷയും സംസ്കാരവും അവർ മറ്റൊരു സ്ഥലത്തേക്ക് കുടിയേറിയാലും അവിടങ്ങളിലും കോട്ടം കൂടാതെ നിലനിൽക്കുന്നത് .
അതുപോലെ തന്നെയാണ് 
നമ്മുടെ ഭാഷയുടെ സ്ഥിതിയും .
അനേകം മലയാളി വംശജർ ഇന്നീ ആംഗലേയ ദേശങ്ങളിൽ വസിക്കുന്നുണ്ടെങ്കിലും , ഇതിൽ ഒട്ടുമിക്കവർക്കും  നമ്മുടെ പഴയകാല കുടിയേറ്റ ചരിത്രങ്ങൾ  അത്ര വ്യക്തമായി അറിയില്ല എന്നതാണ്  വാസ്തവം...!
ഇത്തരം മലയാളി കുടിയേറ്റത്തിന്റെ 
ചരിത്രങ്ങളിലേക്ക് 
ഒരു എത്തി നോട്ടം നടത്തി  
അന്നും , ഇന്നും -  ഈ ചരിതങ്ങളിൽ സ്വന്തം ഭാഷയിലൂടെ വ്യക്തിമുദ്ര പതിപ്പിച്ച്  ഇടം നേടിയ ചില മഹത് വ്യക്തികളെ ഇവിടെ ജസ്റ്റ്  ഒന്ന് പരിചയപ്പെടുത്തുകയാണ് ...
ചരിത്രത്തിൽ മറഞ്ഞിരിക്കുന്നവരെ പരിചയപ്പെടുത്തുന്നതോടൊപ്പം തന്നെ, ഇപ്പോൾ ഇവിടെ ആംഗലേയ ദേശങ്ങളിൽ അങ്ങിങ്ങായി വേറിട്ടു  കിടക്കുന്ന കുറച്ച് കലാ സാഹിത്യ പ്രതിഭകളെ പരസ്പരം കൂട്ടിയിണക്കുക എന്ന ഒരു സദുദ്ദേശത്തോടു കൂടി ലണ്ടനിലുള്ള  'കട്ടൻ കാപ്പിയും കവിതയും' എന്ന കലാസാഹിത്യ സാംസ്കാരിക കൂട്ടായ്മയുടെ പ്രവർത്തകർ അനേകം നാളുകളിലായി നടത്തിയ അന്വേഷണങ്ങളാണ് , ഈ സചിത്ര ലേഖനങ്ങൾ ഫലപ്രാപ്തി കൈവന്നതിനുള്ള  കാരണം !

നമ്മുടെ  ഭാരതത്തിലെ ഒരു കൊച്ചുരാജ്യമായ മലയാള നാട്ടിലെ   ആളുകൾ ഇന്ന് ആഗോളതലത്തിലുള്ള  ഒട്ടുമിക്ക രാജ്യങ്ങളിലും 
ചേക്കേറി കുടിപ്പാർപ്പ് നടത്തി പ്രവാസ ജീവിതം നയിച്ചു പോരുന്നുണ്ട്  .

'അഫ്‌ഗാനിസ്ഥാൻ' , 'ബ്രസീൽ ' മുതൽ 'ഉഗാണ്ട ', 'യെമൻ', ' വെസ്റ്റ് ഇന്റീസ്',  'സിംബ്വാവേ ' വരെയുള്ള A to Z രാജ്യങ്ങളിൽ നമ്മൾ  മലയാളികൾ ഇന്ന് വാസമുറപ്പിച്ചിട്ടുണ്ട്  ...

അതായത് ആഗോള വ്യാപകമായി ഇത്ര വ്യാപ്തിയിൽ ലോകം മുഴുവൻ ചേക്കേറിയ ഒരു ജനത  ജൂത വംശജരായിരുന്നു എന്നാണ് ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുള്ളത് . 
പണ്ട്  ജൂത വംശജരുടെ പേരിലുണ്ടായിരുന്ന ആ 'റെക്കോർഡ്'  , ഇപ്പോൾ നമ്മൾ മലയാളികൾ  തകർത്ത് തരിപ്പണമാക്കിയിരിക്കുകയാണ് !

ആയതിൽ ഇടം നേടിയ ഇന്നത്തെ പ്രവാസികളായ   യു. കെ മലയാളികളുടെ  ചരിത്രത്തിലത്തിലേക്കും കൂടി ഒന്ന്  എത്തി നോക്കാം...
അത്ര വ്യപകമായൊന്നുമില്ലെങ്കിലും , ഏതാണ്ട് മൂന്നര നൂറ്റാണ്ട് മുതൽ ഭാരതീയ കുടിയേറ്റങ്ങൾ യൂറോപ്പിൽ ഉണ്ടായി തുടങ്ങിയെന്നാണ് ചരിത്രങ്ങൾ പറയുന്നത്.
അന്നൊക്കെ ചില യൂറോപ്പ്യൻ രാജ്യങ്ങൾ തെക്കനേഷ്യൻ രാജ്യങ്ങളിൽ കോളണികൾ സ്ഥാപിച്ച ശേഷം പോർച്ച്ഗീസിലേക്കും, ഇംഗ്ലണ്ടിലേക്കും, ഫ്രാൻസിലേക്കുമൊക്കെയാണ് അന്നീ പ്രഥമ കുടിയേറ്റങ്ങൾ നടത്തപ്പെട്ടത്...
അന്ന് കാലത്ത്  കോളണി രാജ്യങ്ങളിൽ നിന്നും കച്ചവടം ചെയ്തും , കൊള്ള ചെയ്തും കൊണ്ടു വരുന്ന ഭക്ഷ്യ വിഭവങ്ങളൊക്കെ ശരിയായി സംസ്കരിച്ച് സൂക്ഷിച്ച് വെക്കുന്നതിന് വേണ്ടിയാണ് , ആയതിൽ നിപുണരായ തൊഴിലാളികളെ യൂറോപ്പിലേക്ക് കപ്പലേറ്റിയത് - ഒപ്പം അല്പസൽപ്പം അടിമപ്പണിക്കും കൂടിയായിരുന്നു ഇത്തരം മനുഷ്യ കടത്തലുകൾ ഉണ്ടായത് .
അതിനുശേഷവും യജമാന സേവകാരായും, തോട്ടപ്പണിക്കാരായും, റെയിൽവെ പണിക്കാരായും കുടുംബ സമേധവും, അല്ലാതെയും എത്തിപ്പെട്ടവരിൽ ഒട്ടുമിക്കവർക്കും അന്നൊന്നും തിരിച്ച് പോകാനായില്ല. 
പിന്നീടവർ ഒരു തരം 'മിക്സ്ഡ് കൾച്ചറൽ  ജനറേഷ'നായി - 'ജിപ്സി'കളായി ഇവിടെ യൂറോപ്പ്യൻ രാജ്യങ്ങളിൽ  ജീവിതം നയിച്ചു. തുടർന്നും  രണ്ട് നൂറ്റാണ്ടോളം ഈ യജമാനൻ - സേവക മനുഷ്യ കടത്തലുകൾ സുഖമമായി നടന്ന് കൊണ്ടിരുന്നു എന്നാണ് പറയപ്പെടുന്നത് !

എന്നാൽ ഏതാണ്ട്  ഒന്നേകാൽ നൂറ്റാണ്ട്  മുമ്പ് 
മുതൽ കാശ് മുടക്കി അതിസമ്പന്നരുടേയും, നാടുവാഴികളുടേയും തലമുറയിൽ 
പെട്ടവർ പഠിക്കുവാനും മറ്റുമായി ബിലാത്തിയിലേക്ക് കപ്പലേറി 
വന്നു തുടങ്ങി... 
ഈ കാലഘട്ടങ്ങളിൽ  ഡോക്ട്ടർ, ബാരിസ്റ്റർ മുതൽ  ഉന്നത ബിരുദങ്ങൾ  കരസ്ഥമാക്കുവാൻ തിരുവിതാംകൂർ ,കൊച്ചി ,മലബാർ പ്രവിശ്യകളിൽ നിന്നും സമ്പന്നർ ഇവിടെ എത്തിപ്പെട്ടു . ആ സമയത്ത്  ലണ്ടനിലെത്തിയ മലയാളികൾ ജീവിതം മെച്ചപ്പെടുത്തുവാൻ വേണ്ടി ഇവിടെ വന്ന് ചെറിയ രീതിയിൽ സ്ഥിര താമസം തുടങ്ങിയെങ്കിലും അവർ തമ്മിലുള്ള കൂട്ടായ്മകൾ കെട്ടിപ്പടുത്തതും മറ്റും  അതിനുശേഷം  അര നൂറ്റാണ്ട്  പിന്നിട്ടാണ് . 
രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ബ്രിട്ടന്റെ സൈനിക സേവന മേഖലയിൽ ജോലിചെയ്തിരുന്ന നല്ല പ്രാവീണ്യമുള്ളവർക്കും ആ അവസരത്തിൽ ഇവിടേക്ക് കുടിയേറാനും അവസരം ലഭിച്ചിരുന്നു .

പിന്നീട് 1950 കൾക്ക്  ശേഷം സിലോൺ, മലേഷ്യ, സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങളിലെ ബ്രിട്ടീഷ് കമ്പനികളിലെ ജോലിക്കാർക്ക്, ബ്രിട്ടനിൽ ജോലി ചെയ്യുവാൻ അവകാശം കിട്ടിയപ്പോൾ ധാരാളം മലയാളികൾ കുടുംബമായി ഇവിടേക്ക് വ്യാപകമായി  കുടിയേറുകയും  ഉണ്ടായി...
1950 മുതൽ 1980 വരെ ബ്രിട്ടന്റെ മൂന്നാലു ഭാഗങ്ങളിൽ പല പ്രതിസന്ധികളും നേരിട്ട് അതിജീവനം നടത്തിയാണ് പുത്തൻ കുടിയേറ്റക്കാരായ ഭൂരിഭാഗം മലയാളികളും ജീവിതം കുറേശ്ശെയായി പച്ച പിടിപ്പിച്ച്  കൊണ്ടിരുന്നത് ...
ഇവരുടെയൊക്കെ രണ്ടാമത്തെ  തലമുറ ബിലാത്തിയിലെ വിദ്യാഭ്യാസം നേടുകയും , അതോടൊപ്പം മലയാളനാടിന്റെ പല സാംസ്കാരിക ചിട്ടവട്ടങ്ങളും ഇത്തിരിയിത്തിരിയായി അവരുടെയൊക്കെ കലാ സാഹിത്യ പ്രവർത്തനങ്ങളിലൂടെ , ഈ നാട്ടിലും പ്രചരിപ്പിച്ച് തുടങ്ങുകയും ചെയ്തിരുന്നു.
പിന്നീടവർ കലാ സാഹിത്യ സാംസ്കാരിക 
രംഗങ്ങളിൽ ചുവട് വെച്ച് തുടങ്ങി. അതിൽ നിന്നും പല പ്രതിഭകളും ഉടലെടുത്ത് വന്ന് ഈ രാജ്യത്തും നമ്മുടെ കലാസാഹിത്യ വേദികൾക്കൊക്കെ തറക്കല്ലിട്ടു ...
എന്നാൽ ഈ പുതിയ നൂറ്റാണ്ടായ 2000 മുതലും, ആയതിനുതൊട്ട് മുമ്പും 'പ്രൊഫഷണലായും , സെമി - പ്രൊഫഷണലായും , വർക്ക് പെർമിറ്റ്' അടിസ്ഥാനത്തിലും  ഇവിടെ വ്യാപകമായി സ്വകുടുംബമായി എത്തിച്ചേർന്ന അനേകം മലയാളികൾ , പിന്നീട് അനേകം സംഘടനകൾ ഉണ്ടാക്കുകയും , സ്വന്തം സ്ഥാപനങ്ങൾ അടക്കം പലതരം  കച്ചവടങ്ങൾ ആരംഭിക്കുകയും ചെയ്തു തുടങ്ങിയതോട് കൂടി  -  മലയാളി സാനിദ്ധ്യം ഇല്ലാത്ത സ്ഥലങ്ങൾ ആംഗലേയ നാട്ടിൽ വളരെ വിരളമായി  തീർന്നു എന്ന് പറയാം ...
ഇത്തരം മലയാളി കുടിയേറ്റങ്ങൾക്കൊപ്പം നമ്മുടെ 
ഭാഷയും ഈ ബിലാത്തിയിൽ കുറേശ്ശെയായി വേരോടി കൊണ്ടിരുന്നു . 

കഴിഞ്ഞ നൂറ്റാണ്ടിലെ   പ്രവാസ കാലഘട്ടങ്ങൾക്കിടയിൽ  പാശ്ചാത്യ നാട്ടിൽ നിന്നും  മലയാള ഭാഷയിൽ,  നൂറ് വർഷങ്ങൾക്ക് മുമ്പ്  അന്നുണ്ടായിരുന്ന മലയാളികൾ  ഒരു  മലയാളം  കൈയെഴുത്ത് പതിപ്പ് പ്രകാശനം ചെയ്തിറക്കിയിരുന്നു ...
ബ്രിട്ടനിൽ നിന്നും  അല്ലെങ്കിൽ ഒരു വിദേശരാജ്യത്ത് നിന്നും പുറത്തിറങ്ങിയ ആദ്യത്തെ മലയാള പുസ്തകം  ...!
അതായത്  ബിലാത്തിയിൽ ശത വാർഷികം കൊണ്ടാടുന്ന ഭാരതത്തിലെ ഒരു ശ്രേഷ്‌ഠ ഭാഷയുടെ നൂറാം പിറന്നാൾ കൊണ്ടാടുന്ന ഒരു വർഷം  കൂടിയാണ് 2019 .
1912 -ൽ  ലണ്ടനിൽ  പഠിക്കാനെത്തിയ എഴുത്തുകാരനും 
വാഗ്മിയും മാതൃഭൂമി പത്രത്തിന്റെ സ്ഥാപകരിലൊരാളുമായിരുന്ന കെ.പി .കേശവ മേനോന്റെ നേതൃത്വത്തിൽ 1914 - ൽ തുടങ്ങിവെച്ച ഒരു വിദ്യാർത്ഥി പ്രസ്ഥാനമായിരുന്നു 'മലയാളി മൂവ്മെന്റ്' എന്ന പാശ്ചാത്യ ലോകത്തെ പ്രഥമമായ  
മലയാളി കൂട്ടായ്മ  ! 
ഈ മലയാളി മൂവ്മെന്റിലെ ആളുകൾ നാലഞ്ചുകൊല്ലങ്ങൾക്ക് ശേഷം , അന്നിവിടെ നിയമം  പഠിക്കുവാൻ വന്നിരുന്ന അഡ്വേക്കേറ്റ് .കെ.ടി. പോളിന്റെ മേൽനോട്ടത്തിൽ - അന്ന്  ലണ്ടനിലുണ്ടായിരുന്ന ഭാഷാസ്നേഹികളായവർ  ഒത്ത് ചേർന്ന്  ,1919 ൽ കൈപ്പടയാൽ എഴുതി, ചിത്രങ്ങൾ വരച്ച്  പ്രസിദ്ധീകരിച്ച കൈയെഴുത്ത് പതിപ്പായിരുന്നു പാശ്ചാത്യ ലോകത്തു നിന്നും  ഇറങ്ങിയ ആദ്യത്തെ മലയാള പുസ്തകം !
1920 -ൽ  ഒരു ഇന്ത്യൻ സ്റ്റുഡൻസ് ഹോസ്റ്റൽ ലണ്ടനിലെ 'വൈ .എം.സി .എ' യിൽ (YMCA -ISH ) ആരംഭം കുറിച്ചതും  
അഡ്വേക്കേറ്റ് .കെ.ടി. പോളായിരുന്നു .
1919 മുതൽ തുടർച്ചയയായി കൊല്ലം തോറും പ്രസിദ്ധീകരിച്ചില്ലെങ്കിലും പലപേരുകളിലായി ഈ വിദ്യാർത്ഥി പ്രസ്ഥാനവും ,പിന്നീട് വന്ന മലയാളി 
സമാജവും ഓബ്രി മേനോൻ , കോന്നി മേശ്രി , ഡോ .കുഞ്ഞൻ, മേനോൻ മാരാത്ത് , വി.കെ .കൃഷ്ണമേനോൻ , കരുവത്തിൽ ഗോപാലൻ, ഡോ .കോശി ഇട്ടൂപ്പ് , പി.കെ .സുകുമാരൻ , ഡോ .ആർ .കെ .മേനോൻ ,
എം.എ .ഷക്കൂർ എന്നീ ഭാഷാ  സ്നേഹികളായ പഴയ കാല യു.കെ.മലയാളികളുടെ  പ്രയത്‌നത്താൽ മലയാളം കൈയെഴുത്ത് പതിപ്പുകൾ ശേഷമുള്ള  കാലഘട്ടങ്ങളിലൊക്കെ ഇറക്കി കൊണ്ടിരുന്നതായി പറയപ്പെടുന്നു ...

പിന്നീട് കഴിഞ്ഞ നൂറ്റാണ്ടിന്റെ എഴുപത് കാലഘട്ടം മുതൽ ഇവിടെ എത്തപ്പെട്ട ദേവദാസ പണിക്കർ (കൈരളി കലാസമിതി ),വില്ലൻ ഗോപി , രവിപിള്ള (ജെ.ആർ ), വി.കെ .നാരായണൻ , നടരാജൻ , മണമ്പൂർ സുരേഷ് , മിനി രാഘവൻ , ഹാരീസ് ,വെട്ടൂർ .ജി .കൃഷ്ണൻ കുട്ടി ,ജി.പി.രാജൻ  , ബാഡ്‌വിൻ സൈമൺ ബാബു , ഓമന ഗംഗാധരൻ , അൻസാരി കല്ലമ്പലം , ശശി കുളമട , ശിവാനന്ദൻ , ഫ്രാൻസിസ് ആഞ്ചലോസ്   മുതൽ ധാരാളം പേരുടെ പരിശ്രമത്താലും , സംഘടനകളിൽ കൂടിയും  കൈയെഴുത്തു മാസികകളായും, വാർഷിക പതിപ്പുകളായും അനേകം മലയാളം പുസ്തകങ്ങൾ ബ്രിട്ടനിൽ നിന്നും മലയാളത്തിൽ പ്രസിദ്ധീകരിക്കപ്പെട്ടു.
ഒപ്പം തന്നെ ഇതുവരെയായി ആംഗലേയ മലയാളികളുടേതായി അമ്പതിൽ പരം - പല വിഭാഗത്തിൽ പെട്ട  അച്ചടിച്ച മലയാള പുസ്തകങ്ങളും വിപണിയിൽ ഇറങ്ങിക്കഴിഞ്ഞിട്ടുണ്ട് .

ഇന്നിപ്പോൾ വായനയേയും  എഴുത്തിനേയും  പ്രോത്സാഹിപ്പിക്കുന്ന സാംസ്കാരികമായ ഒരന്തരീക്ഷം എല്ലാ  പ്രവാസികൾക്കിടയിലും  രൂപപ്പെട്ടു വരുന്നുണ്ട് .
അതിൽ കലാ സാംസ്കാരിക സംഘടനകൾക്കും, ഓൺ - ലൈൻ പ്രസിദ്ധീകരണങ്ങൾക്കും, ദൃശ്യ ശ്രാവ്യ മാദ്ധ്യമങ്ങൾക്കും സോഷ്യൽ മീഡിയ തട്ടകങ്ങൾക്കുമൊക്കെ നിർണ്ണായകമായ പങ്കുണ്ട്.

അതുപോലെ തന്നെ കാൽ നൂറ്റാണ്ടുമുമ്പ് മുതൽ പ്രൊഫഷണലായും , സെമി-പ്രൊഫഷണലായും ധാരാളം മലയാളികൾ 'വർക്ക് -പെർമിറ്റ് വിസ'യിൽ കുടുംബമായി ബ്രിട്ടന്റെ നാനാഭാഗങ്ങളിക്ക് കുടിയേറ്റം നടത്തി ഈ നാട്ടിലെ പല രംഗങ്ങളിലും അവരുടെ സാനിദ്ധ്യം പ്രകടമാക്കി നല്ല രീതികളിൽ ജീവിതം കെട്ടിപ്പടുക്കുകയും ചെയ്‌തുവന്നപ്പോൾ മലയാളം വായനയും , എഴുത്തും ആയത് പോലെ നല്ല രീതിയിൽ വളർന്നു വന്നു ...
ഇന്ന് അനേകം  മലയാളി വംശജർ അങ്ങോളമിങ്ങോളം 
പലരാജ്യങ്ങളിലുമായി യൂറോപ്പിൽ  അധിവസിച്ചു വരുന്നുണ്ട്. 
അതിൽ ഏതാണ്ട് രണ്ട് ലക്ഷത്തോളം മലയാളി വംശജരുമായി ആയതിൽ ഏറ്റവും കൂടുതൽ മലയാളികളായ  പ്രവാസികളുള്ളത് 'ആംഗലേയ നാട്' എന്നറിയപ്പെടുന്ന 'ഇംഗ്ലണ്ട് , വെയിൽസ്,  സ്കോട്ട് ലാൻഡ്  , അയർലണ്ടുകൾ' എന്നീ നാടുകളിലാണ് .
അതുകൊണ്ടിപ്പോൾ  മലയാളത്തേയും, ആയതിന്റെ സാംസ്‌കാരിക ചുറ്റുവട്ടങ്ങളേയും 
സ്നേഹിക്കുന്ന ധാരാളം ആളുകൾ ഇന്ന് യു. കെ യിലും , പരിസര പ്രദേശങ്ങളിലുമായുണ്ട്.

അതായത് ഇവിടെയുള്ള വിദേശി വംശീയരിൽ ഏറ്റവും  കൂടുതലുള്ള ഭാരതീയരിൽ ഗുജറാത്തികൾക്കും , പഞ്ചാബികൾക്കും ശേഷം മൂന്നാം സ്ഥാനം അലങ്കരിക്കുന്നതിപ്പോൾ മലയാളികളാണ്‌ !

ജീവിത വണ്ടിയിൽ പ്രാരാബ്ദങ്ങളുടെ ഭാരവുമേറ്റി അവർക്ക് സ്വന്തം വീടും നാടുമൊക്കെ വിട്ട് പാലായനം ചെയ്യേണ്ടി വന്നിട്ടും അവർ ജനിച്ച നാടിന്റെ നന്മകളും, സംസ്കാരങ്ങളും, മറ്റും മറക്കാതെ 
മനസ്സിന്റെ ഒരു കോണിൽ വെച്ച് താലോലിച്ച്  - ആ വിഹ്വലതകൾ മുഴുവൻ കലാ സാഹിത്യ രൂപങ്ങളിൽ കൂടി പുറത്തുകൊണ്ടുവരാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നു .
ഓരൊ പ്രവാസ സമൂഹങ്ങളിലും ഇത്തരമുള്ള വളരെ തുച്ചമായ ആളുകളാണ് ഉള്ളതെങ്കിലും, അവരാണല്ലോ ഭൂരിപക്ഷമുള്ള ബാക്കിയുള്ളവർക്കെന്നും ഭാഷാപരമായിട്ടും , കലാപരമായിട്ടും മറ്റു സാംസ്കാരികമായ എല്ലാകാര്യങ്ങളിൽ കൂടിയും മലയാളത്തിന്റെ തനിമകൾ തന്നാലായവിധം കാഴ്ച്ച വെച്ച്  ഗൃഹാതുരത്വ സ്മരണകൾ എന്നും അന്യനാടുകളിലും  നിലനിർത്തി കൊണ്ടിരിക്കുന്നത് . 
അതെ അതുകൊണ്ടൊക്കെത്തന്നെയാണ് നമ്മുടെ മലയാളവും  നൂറു കൊല്ലങ്ങൾക്ക് ശേഷവും  ഈ ആംഗലേയ നാട്ടിൽ ഒരു കോട്ടവും  കൂടാതെ പച്ച പിടിച്ചു നിൽക്കുന്നത് .

ഇപ്പോൾ ഈ പാശ്ചാത്യ നാടുകളിൽ 
'ഓൺ -ലൈനായും , ഓഫ് -ലൈനാ'യും  ആയിരക്കണക്കിന് മലയാളം വായനക്കാർ വിവിധയിടങ്ങളിൽ  ജോലിയും മറ്റുമായി ഉപജീവനം നടത്തി വരുന്നുണ്ട്  . 
അവരവരുടെ മേഖലകളിലുള്ള വിഷയങ്ങളെ പറ്റി പലതും വിനോദോപാധി തട്ടകങ്ങളിൽ കൂടി എന്നുമെന്നോണം വിവിധ രീതിയിൽ കുറിച്ചിടുന്നവരേയും വേണ്ടുവോളം നമുക്ക് കാണുവാൻ സാധിക്കും .

ഒപ്പം തന്നെ മലയാള പുസ്തകങ്ങൾ രചിച്ച് 'ഡെസ്ക് ടോപ്പി'ൽ നിന്നും 'ബുക്ക് ഷെൽഫു' കളിൽ ഇടം പിടിച്ച്  മലയാള സാഹിത്യത്തിന്റെ വിപണിയിൽ  അവരവരുടേതായ സ്ഥാനം അലങ്കരിക്കുന്ന ധാരാളം  ആംഗലേയ  മലയാളികളേയും നമുക്ക് ദർശിക്കാവുന്നതാണ് .

ആംഗ്ലേയ നാടുകളിലെ മലയാളം ഭാഷ 
ചരിത്രത്തിൽ നിന്നും ഒരിക്കലും മാഞ്ഞു 
പോകാതിരിക്കുവാൻ വേണ്ടി, ഇത്തരം ഭാഷ സ്നേഹികളായ സാഹിത്യ കുതുകികളായ ആംഗലേയ ദേശത്ത് പഴയ കാലത്ത് ഉണ്ടായിരുന്നവരേയും  , ഇപ്പോൾ ഇവിടെ വസിക്കുന്നവരേയും , ഇവിടെ കുറെ നാൾ ജീവിച്ച് മറ്റുരാജ്യങ്ങളിലേക്ക് മടങ്ങിപ്പോയവരെയും  ഇതോടൊപ്പം പരിചയപ്പെടുത്തുക എന്ന ഒരു വിലപ്പെട്ട ഉദ്യമം  ലക്ഷ്യമാക്കിയാണ്  ഈ തുടർ എഴുത്തുകൾ ആരംഭം കുറിക്കുന്നത് ....

ബാക്കിപത്രം 
ബ്രിട്ടണിൽ മലയാളം എഴുത്തിന്റെ നൂറാം വാർഷികം കൊണ്ടാടുന്ന 2019 ൽ -  ആ വർഷം ജനുവരി 31 മുതൽ മാർച്ച് 1 വരെ എഴുതിയിട്ട ആംഗലേയ ദേശത്തുണ്ടായിരുന്ന മലയാളം ഭാഷ കുതുകികളെ പരിചയപ്പെടുത്തുന്ന  ഏഴ്  സചിത്ര ലേഖനങ്ങളുടെ ഒറിജിനൽ ലിങ്കുകളാണ് താഴെ കൊടുത്തിട്ടുള്ളത് .
ഇവിടെയുണ്ടായിരുന്ന നമ്മുടെ ഭാഷാസ്നേഹികളെ എന്നുമെന്നും ഓർമ്മിക്കുവാനുള്ള സൈബർ ഇടങ്ങളാണിവ ...! 
വിശദ വിവരങ്ങൾ ലഭിക്കാത്തതിനാൽ 
ഇനിയും കുറെയധികം ഭാഷാസ്നേഹികളെ 
ഇവിടെയിതുപോലെ പരിചയപ്പെടുത്തുവാനുണ്ട് ...
  1. ആംഗലേയ നാട്ടിലെ മലയാളത്തിന്റെ നാൾവഴികൾ - ആമുഖം
  2. ആംഗലേയ നാട്ടിലെ  മലയാളത്തിന്റെ നാൾവഴികൾ - ഭാഗം 1  
  3. ആംഗലേയ നാട്ടിലെ  മലയാളത്തിന്റെ നാൾവഴികൾ - ഭാഗം 2 
  4. ആംഗലേയ നാട്ടിലെ  മലയാളത്തിന്റെ നാൾവഴികൾ - ഭാഗം 3 
  5. ആംഗലേയ നാട്ടിലെ  മലയാളത്തിന്റെ നാൾവഴികൾ - ഭാഗം 4 
  6. ആംഗലേയ നാട്ടിലെ  മലയാളത്തിന്റെ നാൾവഴികൾ - ഭാഗം 5 
  7. ആംഗലേയ നാട്ടിലെ  മലയാളത്തിന്റെ നാൾവഴികൾ - ഭാഗം 6 

(അടുത്ത ഭാഗത്തിൽ തുടരുന്നു )

കാലാവസ്ഥ വ്യതിയാനവും ചില ചിന്തകളും ...! / Kalavastha Vyathiyanavum Chila Chinthakalum... !

ആഗോളതലത്തിൽ  കാലാവസ്ഥാ വ്യതിയാനം മൂലം പരിസ്ഥിതിക്ക് വല്ലാത്ത മാറ്റം വന്നു കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ്  നാം ഇപ്പോൾ കടന്നുപോയി  കൊ...