Showing posts with label അനുഭവാവിഷ്കാരങ്ങൾ .... Show all posts
Showing posts with label അനുഭവാവിഷ്കാരങ്ങൾ .... Show all posts

Tuesday 31 December 2013

വെറും കഥയല്ലിത് --- ഒരു ബിലാത്തി കഥയിത് മമ ... ! / Verum Kathhayallithu --- Oru Bilatthi Kathhayithu Mama ... !

ഇപ്പോൾ ഇറങ്ങിയ  ഹോളിവുഡ് മൂവികളെയെല്ലാം നിലം പരിശാക്കി ... യു.കെ മുഴുവൻ കളക്ഷൻ വാരിക്കൂട്ടിയ , ഇവിടത്തെ മാധ്യമങ്ങൾ മുഴുവൻ വാനോളം വാഴ്ത്തിയ ഇന്ത്യൻ സിനിമാലോകത്തെ , യാശ് ചോപ്രയുടെ‘DHOOM -3‘കണ്ട ശേഷം , രാവുകൾ പകലായി തോന്നിക്കുന്ന  ,അലങ്കാര ദീപങ്ങളാൽ മനോഹാരിതകൾ തിങ്ങി നിറഞ്ഞ , വല്ലാത്ത കുളിരുള്ള ലണ്ടൻ തെരുവുകളിലൂടെ ഉലാത്തി ഞാനും , അജിമോനും   ഇന്നലെ രാത്രി  , വീട്ടിലെത്തിയപ്പോൾ പാതിരാവിലെ ഹിമ കണങ്ങൾ പെയ്തിറങ്ങി കൊണ്ടിരിക്കുകയായിരുന്നൂ...

പക്ഷേ , ഇന്ന് മഞ്ഞുകണങ്ങൾ പെയ്തിറങ്ങുന്നതിന് പകരം
നാട്ടിലുള്ള പോലെ കോരിച്ചൊരിയുന്ന മഴയും കാറ്റുമുള്ള വെതറായിരുന്നു..!

‘- Don't believe W -factors in Brittan - ‘
എന്ന ഒരു പഴഞ്ചൊല്ലുണ്ട് ഈ ഗ്രേറ്റ് ബ്രിട്ടനിൽ ..
 weather, wife,  whiskey , wine , women ,work ,.. ,..ഇത്തരം ആശ തരുന്ന
ഒന്നിനേയും കണ്ണടച്ച് ഒരിക്കലും വിശ്വസിക്കരുത് എന്നാണിവർ പറയുന്നത് ...!

അതുപോലെ - ഓന്തിനെ പോലെ അപ്പപ്പോൾ  നിറം മാറി കൊണ്ടിരിക്കുന്ന , ഈ ബിലാത്തി കാലാവസ്ഥയിൽ - ഇക്കൊല്ലത്തെ  ലണ്ടൻ ന്യൂയിയർ സെലിബെറേഷൻ വെള്ളത്തിലായെങ്കിലും,
ഞാനും അജിമോനും കൂടി കൊല്ലാവസാനം അടിച്ച് പൊളിക്കുവാൻ വേണ്ടി , ഇന്ന് സായംസന്ധ്യ  മുതൽ , നമ്മുടെ നാട്ടിലെ ഉത്സവാഘോഷങ്ങൾക്കൊക്കെ കാണുന്ന പോലെ  ; നിയോൺ ബൾബുകളിട്ട് വർണ്ണ പ്രപഞ്ചം തീർത്ത ലണ്ടൻ നഗര വീഥികളിലൂടെ ഇവിടെ ഏറ്റവും വലിയ ആഘോഷമായി കൊണ്ടാടുന്ന പുതുവർഷത്തെ വരവേൽ‌ക്കുന്ന ആരവത്തിന്റെ തിമർപ്പുകൾ കണ്ട് റോന്ത് ചുറ്റി കൊണ്ടിരിക്കുകയായിരുന്നൂ...

ഇനി മിഡ് നൈറ്റിൽ ‘തെയിമ്സി‘ ന്റെ കരയിൽ സെൻട്രൽ ലണ്ടനിൽ അരങ്ങേറുന്ന ലോക പ്രസിദ്ധമായ ‘ദി ന്യൂ-യിയർ സെലിബെറേഷൻസ് ഓഫ് 2014  -നോടനുബന്ധിച്ച് നടക്കുന്ന നയന മനോഹരമായ , വർണ്ണ വിസ്മയം തീർക്കുന്ന ‘ഫയർ വർക്ക്സ്‘ അവസാനിച്ച് , നാളെ പുലർകാലം വരെ പൊതുജനത്തിന് ; ഫ്രീ ആയി സഞ്ചരിക്കാവുന്ന , അണ്ടർ ഗ്രൌണ്ടിലൂടെ മാത്രമേ പുതുവർഷപ്പുലരിയിൽ ഞങ്ങളിനി  വീട്ടിലെത്തിച്ചേരുകയുള്ളൂ... !

‘പോട്ടോ’ മാനിയ പിടിപ്പെട്ട അനേകായിരം യു.കെ.നിവാസികളിൽ
ഒരുവനായ എന്റെ മിത്രമായ അജിമോനേയും കുടുംബത്തേയും ഈ വല്ലാത്ത
ഭക്തിരോഗത്തിൽ നിന്നും രക്ഷിക്കുവാൻ വേണ്ടി , ഡോ: അരുൺ കിഷോറുമായി
കൺസൽട്ട് ചെയ്തതിന് ശേഷം , പുതുവർഷം ആഘോഷിക്കുവാൻ ഇറങ്ങിയതായിരുന്നു ഞങ്ങൾ

പത്ത് പന്ത്രണ്ട് കൊല്ലം മുമ്പ് തൃശ്ശൂർ  ഹൈറോഡിൽ , ചെരിപ്പിന്റെ
മൊത്ത കച്ചവടം നടത്തുന്ന സിബി ജോണാണ് എനിക്ക് , ജില്ലയുടെ മലമ്പ്രദേശത്ത് ചെരിപ്പടക്കം
ഒരു കോസ്മറ്റിക് ഷോപ്പ് നടത്തുന്ന അജിമോനെ , അന്ന് ; ഫോണിൽ കൂടി പരിചയപ്പെടുത്തി തന്നത്.

അജിമോന്റെ ഭാര്യയായ  ; യെമനിലെ സനയിൽ നേഴ്സായി ജോലി ചെയ്തുകൊണ്ടിരുന്ന ജിൻസിക്ക് ഒരു ‘യു.കെ സീനിയർ കെയറർ വർക്ക് പെർമിറ്റ്‘ കിട്ടിയപ്പോൾ , ഇവിടെ എത്തിചേർന്നാലുള്ള സ്ഥിതി വിശേഷങ്ങളെ കുറിച്ച് ആരായാനായിരുന്നു അന്നത്തെ ആ പരിചയപ്പെടൽ...

അതിന് ശേഷം ജിൻസി ഇവിടെ വന്ന ശേഷം , ഞാൻ മുഖാന്തിരം  അവൾ
വർക്ക് ചെയ്തിരുന്ന നേഴ്സിങ്ങ് ഹോമിനടുത്ത് , കച്ചവട പ്രമുഖനായ ഒരു മല്ലു
ചേട്ടായിയുടെ കുടുംബത്തോടൊപ്പം താമസവും റെഡിയാക്കി. മൂപ്പരുടെ ഭാര്യ അവിടടുത്തുള്ള സ്കൂളിൽ ടീച്ചറുമായിരുന്നു. ജിൻസി ജോലിയും , ട്രെയിനിങ്ങും, ആ വീട്ടിലെ കുട്ടികൾക്ക് കുറച്ച് മലയാളം ട്യൂഷ്യനുമൊക്കെയായി  കുഴപ്പം കൂടാതെ കഴിഞ്ഞിരുന്നു...

വല്ലപ്പോഴും അജിമോനും , ജിൻസിയും വിളിച്ചുകൊണ്ടിരിക്കുന്നതിനാൽ , അവന് ഡിപ്പന്റഡ് വിസ കിട്ടിയിട്ടും നാട്ടിലെ കച്ചവടമൊക്കെ ഒന്ന് സെറ്റിൽ ചെയ്തിട്ട് മൂന്ന് കൊല്ലത്തിന് ശേഷമേ അജിമോൻ യു.കെയിൽ എത്തുകയുള്ളൂ എന്നും പറഞ്ഞിരുന്നു..

ഇതിനിടയിൽ ഒരുമിച്ചുള്ള പള്ളിയിൽ പോക്കും  , അടുക്കള ജോലികൾക്ക് സഹായമൊക്കെയായി  ജിൻസി ആ വാടക വീട്ടിലെ  ഒരു ഫേമിലി മെമ്പർ ആയി കഴിഞ്ഞിരുന്നു.  നാളുകൾക്കുള്ളിൽ , ആ  മല്ലു ചേട്ടായി ജിൻസിക്ക് ലണ്ടനടുത്തുള്ള ഒരു എൻ,എച്ച്.എസ് ആശുപത്രിയിൽ പുതിയൊരു വർക്ക് പെർമിറ്റടക്കം .നേഴ്സിങ്ങ് ജോലിയും കരസ്ഥമാക്കി കൊടുത്തു.

പിന്നീട് പെട്ടൊന്നൊരു ദിവസം അജിമോൻ എന്നോട് വിളിച്ചു പറഞ്ഞു
ആളുടെ കടയൊക്കെ വല്ല്യപ്പന്റെ മോനെ ഏല്പിച്ച് യു.കെ.യിലേക്ക് വരികയാണെന്ന്..!

ഇവിടെ വന്നപ്പോൾ നാട്ടിലെ ബിസിനസ്സ് ഉപേഷിച്ചതിനാലായിരിക്കും എപ്പോഴു വിഷാദ ചിത്തന്നായ  അജിമോനും , ജിൻസിയും അവളുടെ പുതിയ ജോലി സ്ഥലത്തിനടുത്ത്  ഒരു വീടെടുത്ത് താമസവും തുടങ്ങി.
അതിന് ശേഷം റോയൽ മെയിലിൽ പാർട്ട് ടൈം ആയി ഒരു  ജോലി അജിമോന് കിട്ടിയത് - ശേഷമത്  പെർമനനന്റ് പോസ്റ്റായി മാറി ,അവരുടെ രണ്ട് പേരുടെ ജോലികളാൽ ജീവിതം നന്നായി പച്ച പിടിച്ചതിനാലോ , മറ്റോ  ... പണ്ടത്തെ പോലെയൊന്നും  വലിയ സൊറ പറച്ചിലൊന്നും ഞങ്ങൾ തമ്മിൽ ഉണ്ടാകാറില്ല.

ഏതാണ്ടെല്ലാ മനുഷ്യരുടേയും
ഒരു സ്വഭാവ വിശേഷം തന്നെയാണല്ലോ ...
സ്വന്തം കാലിൽ നിൽക്കാറായാൽ ആയതിന്
സഹായിച്ചവരെയെല്ലാം മറക്കുക എന്നത് അല്ലേ..!

ശേഷം ജിൻസിക്ക് ഒരു മോളുണ്ടായിട്ട് പോലും അഞ്ചാറ് മാസം കഴിഞ്ഞിട്ടാണ് അവനത് എന്നോട് പറഞ്ഞതെങ്കിലും , ആയിടെ ഞാനും കുടുംബവും കൂടി അവരുടെ വീട്ടിൽ പോയി കുഞ്ഞിനേയും അമ്മയേയും കണ്ട് പോന്നിരുന്നൂ...

അജിമോനെ സ്ഥിരമായി അങ്ങിനെ അധികമിപ്പോൾ , കാണാറില്ലെങ്കിലും
നാലഞ്ചുകൊല്ലമായി അവരോടൊപ്പം വാടകക്കാരായി താമസിച്ച് കൊണ്ടിരിക്കുന്ന , കല്ല്യാണമൊന്നും കഴിച്ചില്ലെങ്കിലും ഒരുമിച്ച് കഴിയുന്ന,  രണ്ട് മതസ്ഥരായ , തനി സിനിമാ ഭ്രാന്തരായ ദമ്പതികളെ പലപ്പോഴായി ലണ്ടനിൽ വെച്ച് ,  കാണൂമ്പോൾ ...
അവരുടെ വിശേഷങ്ങളൊക്കെ ഞാൻ ആരായാറുണ്ട്.

നേരിട്ടും , സി.ഡിയും , ഓൺ-ലൈനുമായി സ്റ്റുഡന്റ് വിസയിൽ വന്ന് ,ശേഷം വർക്ക്
പെർമിറ്റ് കിട്ടി , യൂറോപ്പ് മുഴുവൻ മധു-വിധു കൊണ്ടാടി ; ഉലാത്തി നടക്കുന്ന ,ബിലാത്തിയിലെ ഈ ന്യൂ-ജനറേഷൻ കമിതാക്കൾ ഇക്കൊല്ലമിറങ്ങിയ 130 ഓളം മലയാളം സിനിമകളും കണ്ടൂത്രെ ...!
ഇവർ പറഞ്ഞാണ് ഞാൻ അജിമോൻ കുടുംബത്തിന്റെ പുത്തൻ ഭക്തി വിലാസം പരിപാടികൾ മനസ്സിലാക്കിയത് .
പത്ത് വയസ്സുള്ള മൂത്ത മോളും, അഞ്ചുവയസ്സുകാരൻ മോനുമായി
 യു.കെയിൽ ഇപ്പോൾ  നടമാടികൊണ്ടിരിക്കുന്ന എല്ലാ  ധ്യാന -മഹോത്സവങ്ങളിലും പങ്കെടുത്ത് തനി കുഞ്ഞാടുകളായി മാറിയ അവസ്ഥാ വിശേഷം...!

എല്ലാ മത വിഭാഗങ്ങളുടേയും ഒരു വിഭാഗം ആളുകൾ ദൈവ ഭയത്തെ , ഭക്തരുടെ മുമ്പിൽ ആത്മീയതയുടെ ,അഭ്യാസവും ആഭാസവും വിപണനം ചെയ്ത് കാശുണ്ടാക്കുന്ന ഇത്തരം എടവാടുകൾ ഇന്നും ഇന്നലേയുമൊന്നും തുടങ്ങി വെച്ച ഒരു പ്രവണതയൊന്നുമല്ലല്ലോ ..അല്ലേ.

ലൈഫിൽ ഏതെങ്കിലും തരത്തിൽ ആളുകൾ നേട്ടങ്ങൾ നേടിയാൽ ...
ആയതിനൊന്നും  ഇനിമേൽ യാതൊരു കോട്ടവും വരാതിരിക്കുവാൻ വേണ്ടി
ഭക്തിയുടെ പേരിൽ നടത്തുന്ന  മുതലെടുപ്പ് വേലകൾ തന്നെയാണ് ഈ സംഗതികൾ..!

ധ്യാനം എന്നതിന്റെ മഹത്വമെന്തന്നറിയാതെ ...
അത്ഭുത രോഗ ശാന്തി ശുശ്രൂഷയും , ദൈവത്തേക്കാൾ
വലിയ പകിട്ടുള്ള പുരോഹിതരുടെ വചനഘോഷങ്ങളുമൊക്കെയുള്ള
കോപ്രായങ്ങളിൽ അടിമ പെട്ട് നൈരാശ്യത്തിൽ നിന്ന് , ഒരു വിഷാദ ലോകത്തേക്ക്
മൂക്ക്കുത്തി വീണ അജിമോൻ , പിന്നീട് തനി ഒരു മനോരോഗിയായി തീരുകയായിരുന്നൂ ...! 

ഒരു ദശാബ്ദത്തോളമായി എത്ര കുമ്പസാരം നടത്തിയിട്ടും ,
ധ്യാനം കൂടിയിട്ടും മാനസിക പിരിമുറുക്കത്തിൽ അയവുവരാത്ത
കാരണമാകാം  ഒരു മാസം മുമ്പ് വല്ലാത്ത ഒരവസ്ഥയിൽ അജിമോൻ
എന്റടുത്ത് വന്ന് ഒരു മന:ശാസ്ത്ര ഡോക് ട്ടറുടെ സഹായം ആവശ്യപെട്ട്
സ്വന്തം കഥകളുടെ കെട്ടഴിച്ചിട്ടത്..!

ജീവിതത്തിൽ എന്ത് സൌഭാഗ്യമുണ്ടായാലും
മനസ്സമാധാനമില്ലെങ്കിൽ എല്ല്ലാം  പോയില്ലേ ...!


ഡോ: അരുൺ കിഷോറിന്റടുത്ത് രണ്ട് സെക്ഷനും അല്പസ്വല്പ
മെഡിക്കേഷനും കൂടിയായപ്പോൾ അജിമോൻ ഉഷാറായി തുടങ്ങി ...

അച്ചന്മാരുടെ മെഡിറ്റേഷൻ കൊണ്ടും വചനം കൊണ്ടും പറ്റാത്ത രോഗശാന്തി
ഡോ: അരുൺ കിഷോറിന്റെ മെഡിക്കേഷൻ കൊണ്ടും , ഉപദേശം കൊണ്ടും പറ്റി ...!

ഇന്നലെ എന്റെ കൂടെ കൊല്ലങ്ങൾക്ക് ശേഷം അജിമോൻ  സിനിമക്ക് വന്നൂ..

ഇന്നിതാ ഞങ്ങൾ ലണ്ടൻ പുത്തനാണ്ട് പുകിലുകൾ കാണാൻ ഉല്ലസിച്ച്  പോകുന്നൂ..!



ഇനി ദേ ... 

ഇക്കഥ മുഴുവനാകണമെങ്കിൽ
ഫ്ലാഷ് ബാക്കായിട്ട്  
ഈ പിൻ കുറിപ്പ് കൂടി  , 
കൂട്ടി വായിച്ചു കൊള്ളണം  കേട്ടൊ .

ഏതാണ്ട് പതിനൊന്ന് കൊല്ലം മുമ്പ്  , ലണ്ടനിൽ സീനിയർ കെയററായി  വന്നു ചേർന്ന ഒരുത്തിയെ , അവൾ താമസിച്ചിരുന്ന വീട്ടിലെ വി .ഐ .പിയും മാന്യനുമായ ഗൃഹനാഥൻ എങ്ങിനേയൊ വശത്താക്കി  ; ലൈംഗിക ചൂഷണത്തിന്  വിധേയമാക്കി കൊണ്ടിരുന്നു ...!

അവൾ പിന്നീട് ഗർഭിണിയായപ്പോൾ , ആ കുടുംബം അവളെ അബോർഷന്  വിധേയമാക്കാൻ ശ്രമിച്ചെങ്കിലും , ആ പാപ കർമ്മത്തിന് വിധേയ യാവാതെ ,  നാട്ടിൽ നിന്നും എത്തിയ അവളുടെ ഭർത്താവിനോടെല്ലാം ,  ഏറ്റ് പറഞ്ഞ് ...
പിന്നീടവൾ ഒരു പെൺകുഞ്ഞിന് ജന്മം നലികി ...! 

എല്ലാ പ്രൊട്ടെക്റ്റീവ് ഉപാധികൾ അറിയാവുന്നവളായിട്ടും ,  ഗർഭം കലക്കി കളയാൻ 
ഇത്രയധികം സൌകര്യമുണ്ടായിട്ടും , വിധേയത്വത്താലോ ,നിർബ്ബന്ധത്താലോ , ആ മാന്യന് വഴങ്ങി  കൊടുക്കേണ്ടി വന്ന സ്വന്തം ഭാര്യയെ ,ആ ഭർത്താവ് വിശ്വസിച്ചു ... 
കർത്താവ് തന്നത് രണ്ട് കൈയ്യും നീട്ടി സ്വീകരിച്ചു ...! 

അവളുടെ കെട്ടിയവൻ  ആ കടിഞ്ഞൂൽ പുത്രിയെ ,  പിന്നീടുണ്ടായ 
സ്വന്തം  മകനേക്കാൾ  വാത്സല്ല്യത്തോടെ  സ്നേഹിച്ചു വളർത്തി .

ഇതിനിടയിൽ അവന്റെ കെട്ടിയവളെ   പീഡിപ്പിച്ചവന്റെ  കുടുംബബന്ധം 
തകർച്ചയുടെ വക്കിലെത്തി . കുറെ നാളികൾക്ക് ശേഷം , രണ്ട് കൊല്ലം മുമ്പ്  ; 
കരൾ രോഗം വന്ന് , അന്നത്തെ ആ മാന്യ ദേഹം  ഇഹലോകവാസം വെടിഞ്ഞു...

ഇന്ന് പല ഉന്നതികളിൽ കൂടി  സഞ്ചാരം നടത്തുകയാണെങ്കിലും , 
അന്ന് പീഡിതരായി ആ രണ്ടു കുടുംബങ്ങളും  നന്നായി തന്നെ ജീവിച്ചു പോരുന്നു ...!



അപ്പോൾ ,ഈ വേളയിൽ എല്ലാവർക്കും
എന്റേയും , അജിമോന്റെ കുടുംബത്തിന്റേയും  ,
അവരുടെ വീട്ടിലെ , ആ ന്യൂ-ജനറേഷൻ ദമ്പതികളുടേയും
ഒക്കെ വക ...,  അസ്സലൊരു പുതു പുത്തനാണ്ട് വാഴ്ത്തുക്കൾ ...!






Monday 30 September 2013

ലണ്ടനോണങ്ങൾ --- പൊടിപൂരം ... ! / Londanonangal --- Poti Pooram ... !

ഈ ബിലാത്തിയിൽ  അങ്ങിനെ  ഒരു ഓണക്കാലം കൂടി കൊട്ടിക്കലാശം  കഴിഞ്ഞ് വിട പറഞ്ഞ് പോയിരിക്കുകയാണ് ...

ആളൊരുങ്ങി , അണിഞ്ഞൊരുങ്ങി 
ഏതാണ്ട് ഒന്ന്  രണ്ട്  മാസം മുമ്പേ തന്നെ , യു.കെ  മലയാളികളെല്ലാം ഇക്കൊല്ലത്തെ ഓണത്തെ വരവേൽക്കുവാൻ തയ്യാറായി ഇരിക്കുകയായിരുന്നൂ ...

വിവിധ തരം ആപ്പിളുകളും  ,
ചെറിപ്പഴങ്ങളും , പ്ലമ്സും , പെയേഴ്സും ,
മൾബറി പഴങ്ങളുമൊക്കെയായി ആടിയുലയുന്ന
ഫല- മരങ്ങളാലും , അതി മനോഹരമായ വർണ്ണ പുഷ്പ്പങ്ങളാൽ
എങ്ങും വിടർന്നു നിൽക്കുന്ന പൂങ്കാവനങ്ങളാലും മറ്റും ,  വസന്ത കാലത്തിന്റെ
വരവറിയിച്ച് കൊണ്ട് , ഇവിടത്തെ പ്രകൃതി  പോലും നമ്മുടെ പൊന്നോണത്തിനെ
സ്വാഗതം ചെയ്യുവാൻ ഒരുങ്ങി നില്ക്കുകയായിരുന്നു  ...!

ഇതാ എല്ലാ കൊല്ലത്തേയും പോലെ ഇക്കൊല്ലവും ഞങ്ങളുടെ സംഘടനയായ മലയാളി അസ്സോസിയേഷൻ ഓഫ് ദി യു.കെ (M A U K ) യുടെ ആഭിമുഖ്യത്തിൽ കൊണ്ടാടാറുള്ള ...
യൂറോപ്പിലുള്ള ഏറ്റവും ബൃഹത്തായ  ഓണാഘോഷ പരിപാടികൾക്ക്  കഴിഞ്ഞ വീക്കെന്റോടു കൂടി പരിസമാപ്തി കുറിച്ചുകഴിഞ്ഞിരിക്കുകയാണ് ...!

നാട്ടിൽ പൊന്നിൻ ചിങ്ങ മാസം പിറന്ന പോലെയായിരുന്നു
മലയാളി സമൂഹത്തിനൊക്കെ യു.കെയിൽ  ഈ സെപ്തംബർ മാസം ...!

ഇവിടെയുള്ള എല്ലാ മലയാളി സമാജങ്ങളും ഈ സെപ്തംബർ  മാസത്തിലുള്ള
എല്ലാ വീക്കെന്റുകളും ഓണാഘോഷങ്ങൾ വിപുലമായി കൊണ്ടാടിയിട്ട് , വീണ്ടും
അടുത്ത ഓണത്തെ വരവേൽക്കാൻ  ഉത്സാഹിതരായി കാത്തിരിക്കുകയാണിപ്പോൾ ...

 ഓണക്കാലമാകുന്ന ആഗസ്റ്റ് -സെപ്തംബർ മാസങ്ങളൊക്കെ ജയിൽ
പുള്ളികൾക്കൊക്കെ പരോളുകിട്ടുന്ന പോലെയാണെനിക്കൊക്കെ ഇവിടെ ...

ഓണ സദ്യയൊരുക്കാനും , മാവേലിയാവാനും , മറ്റ് കലാപ്രവർത്തന
റിഹേഴ്സലുകളു മൊക്കെയായി  , ഈ ദിനങ്ങളിലൊക്കെ വീട്ടിൽ നിന്നും
സർവ്വ സ്വാതന്ത്ര്യവും കിട്ടുന്ന ഒരു ഇടവേളയാണ് ... എന്നെ സംബന്ധിച്ചിടത്തോളം
ലണ്ടനിലെ ഈ ഓണാഘോഷങ്ങൾ..!

ഇപ്പോൾ നാട്ടിലുള്ള പോലെയൊന്നും
വെറും ഒരു ചടങ്ങായിട്ടുള്ള ഓണ പരിപാടികൾ പോലെയൊന്നുമല്ലല്ലോ , പ്രവാസി മലയാളികളുടെ ഓണാഘോഷങ്ങൾ അല്ലേ

ഇന്ന് ഓണാഘോഷങ്ങളുടെ
പകിട്ടും , അന്തസ്സും പഴയ പോലെ
കാത്ത് സൂക്ഷിക്കുന്നത് വിദേശ മലയാളികളാണെന്ന് നിശ്ചയമായും പറയാം...

അപ്പോൾ തനി മലയാളിത്വം സ്വന്തം തോളിലേറ്റി നടക്കുന്ന
ഒട്ടുമിക്ക ബിലാത്തി മലയാളികളുടെ സ്ഥിതി പറയേണ്ടതില്ലല്ലോ.. അല്ലേ.
ഇത്തരം തനി ഒറിജിനാലിറ്റി മല്ലൂസ്സടക്കം , ബിലാത്തിയിലുള്ള ഏതാണ് മൂന്ന് 
ലക്ഷത്തിൽ മേലെയുള്ള പ്രവാസി മലയാളികളെല്ലാം , അവരുടെ സ്വന്തം  ഗൃഹാതുരത്വ സ്മരണകളെല്ലം അയവിറക്കി കൊണ്ടിരിക്കുന്നത്  , ഇത്തരം നാടിന്റെ തനതായ ആഘോഷങ്ങൾ , ആയതിനേക്കാളും വൈവിധ്യ മായി ഇവിടേയും കൊണ്ടാടുമ്പോഴാണ് കേട്ടൊ

വെറും ട്ടാ വട്ടത്തിൽ കിടക്കുന്ന ഈ യു.കെയിൽ  ഒന്നിനോടൊന്ന്  വർണ്ണ
പകിട്ടോടു കൂടി ആഘോഷിക്കപ്പെടുന്ന ഓണാഘോഷങ്ങളുടെ പകിട്ട് കണ്ടിട്ട്
പല സമാജങ്ങളുടേയും പരിപാടികളിൽ , ചുറ്റുവട്ടത്തുള്ള യൂറോപ്പ്യൻസും ഇപ്പോൾ
പങ്കെടുക്കാറുണ്ട് ...
പ്രത്യേകിച്ച് വിഭവ സമൃദ്ധമായ നമ്മുടെ സദ്യയിൽ നമ്മളെപ്പോലെ
ഇലയിട്ട് ഉണ്ണുവാൻ പോലും ഇവരൊക്കെ ഇപ്പോൾ പരിശീലിച്ച് കഴിഞ്ഞിരിക്കുകയാണ്.

എന്നും ഒരേ തരത്തിലുള്ള ജങ്ക് ഫുഡടിച്ച്ച്ച് , പാട്ടും, ഡിസ്കോയുമൊക്കെ മാത്രമുള്ള  കലാ പരിപാടികളൊക്കെ  കണ്ടും മറ്റും ശീലിച്ചവർക്ക് ഒരു ഇലയിൽ പത്തിരുപത് കൂട്ടം റെഡി മേയ്ഡ് ഐറ്റംസുള്ള , ഫ്രെഷാ‍യ നമ്മുടെ ഓണ സദ്യയും ...
തിരുവാതിര , ഒപ്പന , മാർഗം കളി  , കൈ കൊട്ടി കളി മുതലായ കുമ്മിയടിച്ചുള്ള ചുവട് വെച്ചുള്ള ആട്ടങ്ങളും , ഭരത നാട്യം , കുച്ചിപ്പുടി , മോഹിയാട്ടം , കഥകളി , തെയ്യം മുതലായ ക്ലാസിക് ഡാൻസുകളും ...
കുമ്മാട്ടി കളി ,  പുലി കളി , വടം വലി
എന്നീ കായിക ലീലകളുമൊക്കെ കണ്ടിട്ടും മറ്റും

അത്ഭുത പരവശരായിട്ട്  , പിന്നീട് സന്തോഷം
കൊണ്ട് നമ്മെ വന്ന് കെട്ടിപ്പിടിച്ചൊരുമ്മവെക്കലുണ്ട് ...!
അമ്മോ...എത്ര നല്ല ആചാരങ്ങൾ അല്ലേ...


ഓണത്തിനൊക്കെ ഒന്നോ രണ്ടോ മാസങ്ങൾക്ക് മുമ്പാരംഭിക്കുന്ന ...
വീക്കെന്റു കളിൽ കലാകാരന്മാരെല്ലാം ഒത്ത് കൂടി ആവിഷ്കരിക്കുന്ന റിഹേഴ്സൽ ക്യാമ്പുകൾ..
അവിടേക്ക് ആരെങ്കിലും , മാറി മാറി വീട്ടിൽ നിന്നും പാചകം ചെയ്ത് കൊണ്ടുവരുന്ന കപ്പയും , കക്കയും , ചാളക്കറിയും , ബീഫ് ഫ്രൈയും, സലാടും , ബിരിയാണിയുമൊക്കെ ...

പിന്നെ മറ്റാരെങ്കിലും കൊണ്ടുവരുന്ന വൈനുകളും ,
മറ്റിഷ്ട്ട പാനിയങ്ങളു മൊക്കെയായി മല്ലടിച്ച് റിഹേഴ്സൽ
പരിപാടികളൊക്കെ കഴിയുമ്പോഴേക്കുമൊക്കെ , എന്നേപ്പോലെ
ഉള്ളവരൊക്കെ ഓഫ് മൂഡിലായിട്ടുണ്ടാകും..
പിന്നീടേതെങ്കിലും ഗെഡിയോ /ഗെഡിച്ചിയോ എന്നെ വീട്ടിൽ കൊണ്ട് വന്ന് തള്ളും..!

ഓണ സദ്യയൊരുക്കുന്നതിന്റെ തലേദിവസം മുതൽ ...
പണ്ട് നാട്ടിലൊക്കെ ഉണ്ടായിരുന്ന പോലെ ഏവരും ഊട്ടുപുരയിൽ
ഒത്തുകൂടിയിട്ട് ...
പച്ചക്കറി നുറുക്കി ,  നാക്കില തുടച്ച് , തേങ്ങ ചിരകി , മാറി
മാറി പാചകത്തിൽ ഏർപ്പെട്ട് , പിറ്റേന്ന് തനി കേരളീയമായ ഉടയാടകൾ
ഉടുത്ത് വന്ന്  ,  മൂന്നാല് പ്രഥമനടക്കമുള്ള കെങ്കേമമായ ഓണ സദ്യ , ക്ഷണിതാക്കൾക്ക് വിളമ്പി കൊടുക്കുമ്പോൾ ...
അപ്പുറത്തുള്ള വേദിയിൽ ഓണപ്പാട്ടുകളോ ,
സംഗീത കച്ചേരിയോ അരങ്ങേറുകയായിരിക്കും..!

ഈ ഒരു മാസത്തെ കാലയളവിനുള്ളിൽ എല്ലാ ശനി- ഞായർ ദിനങ്ങളിലും കൂടി യൂ.കെയിൽ ഏതാണ്ട് 200 - ളം ഓണഘോഷ പരിപാടികൾ നടന്നിട്ടുണ്ടാകണം....
 ഈ സമയത്ത് നാട്ടിൽ നിന്നും ചാകര കിട്ടിയ പോലെ , ബിലാത്തിയിലേക്ക് വരുന്ന സിനിമാ- സീരിയൽ  താരങ്ങൾക്കും , പിന്നണി ഗായകർക്കും, കോമഡിക്കാർക്കുമൊക്കെ മാരത്തോൺ പരിപാടികളായിരിക്കും...

ഒരു വേദിയിൽ നിന്നും മറ്റൊരു വേദിയിലേക്ക് ഓടെടാ ...ഓട്ടം..!

പോരാത്തതിന് തനിയൊരു ആസുര ഭാവങ്ങളും ,
സ്വഭാവ ഗുണങ്ങളു മൊക്കെ ഉള്ളതുകൊണ്ടാകാം മഹാബലി
ആകുവാനുള്ള നറുക്ക് ഒട്ടുമിക്കവാറും എനിക്ക് തന്നെ കിട്ടാറുണ്ട്.

എന്നേക്കാളും ഉഗ്രൻ  മാവേലി റോളുകൾ കൈകാര്യം ചെയ്യുന്ന
മറ്റൊരു ബ്ലോഗറായ ജോയിപ്പാനും , മെഹ്രൂഫ് ,  റോയിച്ചൻ , ഗിൽബർട്ടച്ചായൻ ,
നിഹാസ് ,ടോമി വർഗ്ഗീസ്, അജയൻ മുതലായ 20 ഓളം പേരും കോണത്തിന് തീ പിടിച്ച പോലെ ഈ സമയത്തൊക്കെ ,  പല മല്ലൂ അസോസ്സിയേഷനുകളുടെ പരിപാടികളിൽ ചാടിച്ചാടി മുഖവും , ശരീരവുമൊക്കെ പ്രദർശിപ്പിച്ച് ഓടി നടക്കുകയായിരുന്നൂ...
ഒരു വേദിയിൽ നിന്നും മറ്റൊരു വേദിയിലേക്ക് ആഭരണ വിഭൂഷിതനായി കാറോടിച്ച് പോയ വിചിത്ര വേഷക്കാരനായ മാവേലിയെ, ഇവിടത്തെ പോലീസ് ചേസ് ചെയ്ത് പിടിച്ചതും ...

ഒരു സമാജത്തിലെ അംഗങ്ങളായ നേഴ്സുമാർ  യൂണിഫോമിൽ ഡ്യൂട്ടിയിൽ നിന്നും നേരെ വന്ന് വേദിയിൽ കയറി കൈകൊട്ടി കളി നടത്തിയത് ,  യൂ-ട്യൂബിൽ അപ്-ലോഡ് ചെയ്ത് വെറും 150 പേർ കാണുമ്പോഴേക്കും , ‘ പണി കളയും ‘നോട്ടീസ് കാണിച്ച് , ഹോസ്പിറ്റൽ അതോറട്ടി അതിനെ കുറിച്ച് എക്സ്പ്ലനേഷൻ ആരാഞ്ഞപ്പോൾ  ഡിലീറ്റ് ചെയ്തതുമൊക്കെ
ഇവിടത്തെ ഇക്കൊല്ലത്തെ ഓണക്കൌതുക വാർത്തകൾ തന്നെയായിരുന്നൂ... !

ഇന്നലെ ഇക്കൊല്ലത്തെ ഓണത്തിന്റെ കൊട്ടിക്കലാശമായി ഔട്ടർ
ലണ്ടനിലുള്ള ഒരു കൊച്ചു സിറ്റിയിൽ  എനിക്ക് ഒരു മാവേലി മന്നന്നായി
അവതരിക്കുവാൻ  അവസരം കിട്ടിയിരുന്നു. ലണ്ടനിൽ നിന്നും രണ്ട് മണീക്കൂറ്
ഡ്രൈവ് ചെയ്ത് പറഞ്ഞ സമയമായ രാത്രി 7 മുമ്പേ ഞാനവിടെയെത്തിയെങ്കിലും..

നമ്മുടെ മലയാളി ശീലമായ .. എല്ലാം വൈകി
ആരംഭിക്കുക എന്ന സ്ഥിര സ്വഭാവം , ഇവിടെ യു.കെയിൽ
വന്നിട്ടും ഇതു വരേയും , മാറി കിട്ടാത്ത കാരണം - ആ സമാജക്കാർ
പ്രോഗ്രാം തുടങ്ങിയപ്പോൾ സമയം 8.20. എന്ത് ചെയ്യാം...

അതുവരെ തനിയൊരു വിഡ്യാനായി മഹാബലി  വേഷം
കെട്ടിയിരിക്കുന്ന എന്നെ ബോറഡിപ്പിക്കേണ്ട എന്നുകരുതിയാകണം ..
ആതിഥേയർ , ഇടക്കിടക്ക് മധു പാനീയങ്ങൾ , ഗ്രീൻ റൂമിലേക്ക് എത്തിച്ചുകൊണ്ടിരുന്നൂ..

 ഞാനാണെങ്കിലോ അവിടെയുണ്ടായിരുന്ന കുട്ടികളെ ഒരു ഭരത നാട്യം ഫ്യൂഷന്റെ ഫൈനൽ പ്രാക്റ്റീസ് ചെയ്യിപ്പിച്ചുകൊണ്ടിരിക്കുന്ന , ലണ്ടനിൽ നിന്നും എത്തിയ , സോഫ്റ്റ് വെയർ എഞ്ചിനീയറായ - ഡാൻസ് ടീച്ചറുടെ , ഓരൊ അവയവങ്ങളും തുടിച്ച് തുറിച്ച് നിൽക്കുന്ന സാൽ വാർ- ടീ-ഷർട്ടിനുള്ളിലെ വളരെ സോഫ്റ്റായ അംഗലാവണ്യങ്ങൾ നുകർന്ന് വെറുതെ സമയം കഴിച്ചുകൂട്ടിയെന്ന് പറഞ്ഞാൽ മതിയല്ലോ...


വയസ്സാവും തോറും കാമം ,
അരയിൽ നിന്നും തലയിൽ കയറും
എന്ന് പറയുന്നത് വെറുതെയല്ല ..അല്ലേ...!


ഡാൻസ് പ്രോഗ്രാമെല്ലാം കഴിഞ്ഞപ്പോഴേക്കും അവിടെ നിന്നും ഈ  പഴേ
കലാ-ശാലാ , കലാ തിലകമായ ഡാൻസ് ടീച്ചർക്ക് തിരിച്ചുപോകാനായി 10 മണിക്ക്
സീറ്റ് ബുക്ക് ചെയ്ത ട്രെയിനും പോയി..!

മൂപ്പത്തിയാരെ ലണ്ടനിൽ കൊണ്ടാക്കി കൊടുക്കാനാണെങ്കിലോ ,
ഡ്രൈവ് ചെയ്യുവാൻ പറ്റാത്ത രീതിയിൽ സംഘാടകരെല്ലാവരും നല്ല പാമ്പ് പരുവം .!

ശ്രീമതി.കലാ തിലകം സംഘാടകരോട് ആംഗലേയത്തിലും
മലയാളത്തിലുമായി നാക്ക് കൊണ്ട് ഒന്ന് രണ്ട് നൃത്തമാടിയപ്പോൾ ,
അവരെന്റെ കാല് പിടിച്ചു - ഡാൻസ് ടീച്ചറെ ഏതെങ്കിലും ലണ്ടൻ ട്യൂബ്
സ്റ്റേയ്ഷനിൽ ഡ്രോപ്പ് ചെയ്യുവാൻ പറഞ്ഞിട്ട് ...

ഞാൻ പറഞ്ഞു ..
ലഹരിയിറങ്ങാതെ എനിക്കിപ്പോൾ ഓടിക്കാൻ പറ്റില്ല ..
ഒന്നോ രണ്ടോ മണിക്കൂർ കഴിഞ്ഞിട്ടാണേൽ  വേണെങ്ങ്യെ നോക്കാമെന്ന്..

എന്തിന് പറയുവാൻ ..
അവളാരത്തിയുടെ കെട്ട്യോന് നാളെ മോണിങ്ങ്
ഷിഫ്റ്റിന് പോണം ,  കുട്ടിയെ സ്കൂളിലാക്കണം ...


പിന്നെ കാറ് അവളോടിച്ചോളാം ...
എന്നൊക്കെയുള്ള ആ ചുള്ളത്തിയുടെ അപേക്ഷകൾ നിരസിക്കണ്ടാ എന്ന് കരുതി അവളാരത്തിയോടൊപ്പം അപ്പോൾ തന്നെ ഞാൻ തിരിച്ചുപോന്നു...

അവളാരത്തി ഫോണിൽ പോസ്റ്റ് കോഡ് അടിച്ച് നാവിഗേറ്റ് ചെയ്ത് നല്ല സുസൂഷ്മമായ ഡ്രൈവിങ്ങ് ആരംഭിച്ചപ്പോൾ ..അതാസ്വദിച്ച്,
സി.ഡി പ്ലേയറിൽ ഓണപ്പാട്ടുകളുടെ ആരവം കേട്ട്  കാറിനുള്ളിലെ ഇളം ശീതളമായ മന്ദമാരുതനേറ്റ് കണ്ണടഞ്ഞ് പോയത് ഞാനറിഞ്ഞില്ല..

ചേട്ടായ്ടെ ബിലാത്തി പട്ടണം ഞാനും , ഹസ്സുമൊക്കെ വായ്ക്കാറുണ്ട്..ട്ടാ ”

ഹും ..എന്താ പറ്ഞ്ഞ്യ്യേ ”   ഞാനൊന്ന് മയങ്ങി പോയോ .  ‘ ദെവ്ട്യ്യായ്..? ”

മോട്ടൊർ വേ..ദേ .. ഇപ്പ കഴിഞ്ഞൂ..ന്റെ ചേട്ടായി ...
ലണ്ടൻ നോർത്ത് സർക്കിൾ റോഡായി - 406 ,ഇനി ഒരര മണിക്കൂർ കൂടിണ്ട്  “

 “ ഡീ മോളെ നീ ഏതെങ്കിലും ഒരു സൈഡ് 
റോഡിലേക്ക് ഒതുക്ക് ,എനിക്കൊന്ന് മൂത്രൊഴിക്കണം’

പിന്നീടടുത്ത എക്സിറ്റിൽ ഓടിച്ചവൾ വണ്ടിയൊതുക്കി...
ഞാനോടി ഒരു ആപ്പിൾ മരത്തിന്റെ പിന്നിൽ പോയി കാര്യം സാധിച്ചു.

എന്നിട്ട് വെള്ളം കുപ്പിയെടുത്ത്  , മാവേലി മീശക്ക് കുഴപ്പം പറ്റാതെ മോറ്
കഴുകിയിട്ട്  ,അപ്പോൾ വണ്ടിയിൽ നിന്നും മൂരി നിവർന്നെഴുന്നേറ്റ അവളോട് പറഞ്ഞു

ശരി.. ഇനി ഞാനോടിച്ചോളാം ,  അഡ്രസ്സ് പറ്യ് യ് ..ഞാനവിടെ ഡ്രോപ്പെയ്യാം ’

ഹോൾഡ്-ഓണെ സെക്കന്റ് ...എനിക്കും ഒന്ന്  ലൂവിന് പോണം

ഒരു നാണവും കൂടാതെ ആ പാതിരാവിൽ ഞാൻ കാണെ പുറം തിരിഞ്ഞിരുന്ന്
ബമ്പറ് കാട്ടി  തൊട്ടകലെ മരമറവിലിരുന്ന് പാത്തുവാൻ അവൾക്കൊരു മടിയും ഉണ്ടായില്ല..!

സത്യം പറഞ്ഞാൽ ഒരു മുത്തൻ പെണ്ണ് നേരിൽ മൂത്രിക്കുന്ന
കാഴ്ച്ച എന്റെ ജീവിതത്തിൽ ആദ്യം കാണുകയായിരുന്നു ...

തിരിച്ച് വരുമ്പോഴുള്ള ഈ
ചുള്ളത്തിയുടെ ഒരു കള്ള പുഞ്ചിരി ...!

എന്റെ മദ്യലഹരി പമ്പകടന്ന്
അവിടേക്ക് ഒരു പ്രണയ ലഹരി ഓടിയെത്തിയോ...? !

ഓണം വന്നാലും ഉണ്ണി പിറന്നാലും
കോരന് കഞ്ഞി കുമ്പിളിൽ എന്ന പോലെ

കാറിനുള്ളിലായാലും ഈ
കോരന്റെ  ഒരു കഞ്ഞി ഭാഗ്യം നോക്കണേ..!

എന്തൊക്കെയായാലും
ഒരു മണിക്കൂറിന് ശേഷം നൈറ്റ് ബസ്സിൽ അവൾ കയറി പോകുന്ന വരേക്കും , അവളുടെ മൊബൈൽ നമ്പറോ , ഒരു വിധത്തിലുള്ള  മെയിൽ വിലാസമോ ,ആ പഴയ കലാ തിലകം എനിക്ക് തന്നില്ല..!

“ഇനി..അതിന് നമ്മൾ തമ്മിൽ 
കണ്ടിട്ട് വേണ്ടെ എന്റെ ചേട്ടായി ...! ‘

എന്ന് ഉരിയാടി ‘ടാ‍റ്റാ - ബൈ  ‘ പറഞ്ഞവൾ
ആ ഡബ്ബിൾ ഡക്കറിലേക്ക് ഊളിയിട്ടു പോയി...

അവസാനം പുലർച്ചെ രണ്ട് മണിയോടെ വീട്ടിൽ
ചെന്ന് കയറിയപ്പോൾ ... കിണ്ണം കട്ടവനെ കണ്ട പോലെ
എന്റെ പെണ്ണിന്റെ വക ഒരു ദഹിപ്പിച്ച നോട്ടം
അതുവരെയുണ്ടായിരുന്ന എല്ലാ സന്തോഷത്തേയും
ഇല്ലാതാക്കി എന്ന് പറഞ്ഞാൽ മതിയല്ലോ .!

 “വിങ്ങുന്ന മനസ്സിനുള്ളിൽ 
ഓർക്കുന്നു ഞങ്ങൾ ,
അങ്ങകലെയാ...
നാടിന്റെ നന്മകളെപ്പോഴും...
ചിങ്ങ നിലാവിലാ 
പൊൻ വെളിച്ചത്തിൽ ,
മുങ്ങിക്കുളിക്കുവാൻ 
മോഹമുണ്ടിപ്പോഴും...

ചങ്ങലക്കിട്ട ഈ 
പ്രവാസ തടവിലും  ;
ചിങ്ങത്തിലെ ആ 
തിരുവോണ മൂണും ,
തിങ്ങി നിറഞ്ഞാ 
കറികളുമാ മടപ്രഥമനും ,
മങ്ങാതെ നിൽക്കുന്നിതാ 
മനസ്സിലിപ്പോഴും !“

അതെ നാട്ടിലെ പോലെ തന്നെ ഓണ സദ്യകൾ നടത്തുക ,
പന്തിയിട്ടുണ്ണുക , മഹാബലി  വേഷം ലഭിക്കുക , വലിയ വേദികളിൽ
വെള്ളക്കാർക്കൊപ്പമൊക്കെ   നാടകാഭിനയം നടത്തുക , പിന്നെ..പിന്നെ - - - -

മറു നാട്ടിലായാലും ഓണത്തിന്റെ വൈവിധ്യമായ ഇത്തരം
മധുരിമകൾക്ക്  നാട്ടിലേക്കാളും എത്രയെത്ര ഇരട്ടി മധുരം അല്ലേ ...!



 

Saturday 3 July 2010

ജയ രാജ രജത വസന്തം ! / Jaya Raja Rajatha Vasantham !

 പണ്ട് പതിനെട്ട് വയസ്സിന്റെ കാലഘട്ടങ്ങളിൽ ഉണ്ടായ
ഒരു പ്രണയ നൈരാശ്യം എന്നെ , പട്ട / കഞ്ചാവ്  എന്നിവയുടെ
ലഹരികളിലേക്ക്  തള്ളിയിട്ടപ്പോൾ ,ഞാൻ അതിലൊക്കെ നീന്തിത്തുടിച്ച അവസരം ...

ആ ലഹരികളിൽ മുങ്ങിതപ്പി, നീന്തി കയറാനാവാതെ , ആ കയങ്ങളിൽ അടിമപ്പെട്ടു കഴിയുമ്പോഴാണ് , ഏതാണ്ട് ഏഴുമാസത്തിനു ശേഷം  മഹർഷി മഹേഷ് യോഗിയുടെ
അതീന്ദ്രിയ ധ്യാനം (T.M ) എന്ന വിദ്യയിലൂടെ , മഹർഷിയുടെ  അഭിവന്ദ്യ ശിഷ്യൻ നാട്ടുകാരനായ , ഞങ്ങൾ ഗുരുജി എന്നുവിളിക്കുന്ന വിപിൻജി എന്ന എന്റെ ആത്മീയഗുരു ...
എന്നെ ഈ ലഹരികളിൽ നിന്നും മോചിതനാക്കിയത് !
അതോടെ എന്റെ ധൂമ പാനം മാത്രം  നിന്നു..
ഇപ്പോൾ വല്ലപ്പോഴും മാജിക് അവതരണ സ്റ്റേജുകളിൽ മാത്രം പുകയൂതും...

 മാന്ത്രിക തില്ലാന....
അതിനുശേഷം  വിപ്ലവം , സാഹിത്യം, പ്രണയം, തെരുവ് നാടകം ,
സിനിമ, ക്രിക്കറ്റ്  ,..,..., അങ്ങിനെ ഇമ്മിണിയിമ്മിണി ലഹരികൾ മാറിമാറി
ജീവിതത്തിൽ കയറിയിറങ്ങി പോയെങ്കിലും എല്ലാത്തിനും ഒരു നിയന്ത്രണ രേഖ ,
സ്വയം ; വരയ്ക്കുവാൻ കഴിഞ്ഞിരുന്നൂ...
പക്ഷേ നാൽ‌പ്പതുവയസ്സിന് ശേഷം ഈ കമ്പ്യൂട്ടറിലെ ബാലപാഠങ്ങള്‍ മനസ്സിലാക്കി ,
ഇപ്പോൾ ബൂലോഗത്തേക്ക് കൂടി , കടന്നുവന്നപ്പോൾ  ; അതൊരു ബല്ലാത്ത ലഹരിയായി !

മറ്റുള്ള ലഹരികളെല്ലാം എങ്ങോട്ട് പോയി
ഒളിച്ചുവെന്ന്  എനിക്കുപോലും പറയാൻ സാധിക്കുന്നില്ല !

ബൂലോഗം മറ്റൊരു മറ്റൊരു കുടുംബമായി മാറുകയായിരുന്നു... ബ്ലോഗ്ഗ് മീറ്റുകളും, കൂട്ടായ്മകളുമൊക്കെ തീർത്തും ഒരു ബന്ധുജന-സൌഹൃദ -സ്നേഹ കൂടിക്കാഴ്ച്ചകളായി തീരുകയായിരുന്നൂ.
ഇതാ അടുത്തമാസത്തെ, നമ്മെളെല്ലാവരും പരമാവധി ഒത്തുകൂടാൻ
പോകുന്ന തൊടുപുഴ   മീറ്റിന്റെ കോപ്പുകൂട്ടലുകൾക്ക് കൂടി ഇപ്പോൾ അരങ്ങൊരിങ്ങി കഴിഞ്ഞു...
 ഇതുവരെ കാണാത്ത, കേൾക്കാത്ത  ജ്യോനവൻ എന്ന ബൂലോഗമിത്രം, കഴിഞ്ഞകൊല്ലം
നമ്മെ വേർപ്പെട്ടുപോയപ്പോൾ , നമ്മൾക്ക് ഒരു സഹോദരന്റെ വിയോഗമായാണത് അനുഭവപ്പെട്ടത്...
 പേരുപോലും അറിയാതിരുന്നിരുന്ന , നമ്മുടെയെല്ലാം സ്നേഹം നിറഞ്ഞ
എഴുത്തുകാരിയുടെ വേണ്ടപ്പെട്ടവൻ ഈയ്യിടെ ദാരുണമായ ഒരു വാഹനാപകടത്താൽ,
അവരുടെ കുടുംബത്തെ ഒറ്റയ്ക്കാക്കി വേർപ്പെട്ടുപോയപ്പോൾ, അത് നമ്മുടെ കൂടി ദു:ഖമായി മാറുകയും ചെയ്തു...

അതെ ; സമയവും, പണവും നഷ്ട്ടപ്പെട്ടാണെങ്കിലും, ഇത്തരം അടുപ്പങ്ങളും , ബന്ധങ്ങളുമൊക്കെതന്നെയാണ് ; ഈ ബൂലോഗ മായാവലയത്തിൽ നമ്മളെയെല്ലം
എപ്പോഴും ഒന്നിപ്പിച്ചു നിർത്തുന്ന ഘടകം അല്ലേ....
 ഈ കൂട്ടായ്മകളും സൌഹൃദങ്ങളും  എന്നും നിലനിൽക്കട്ടെ എന്ന്
നമ്മൾക്കോരോരുത്തർക്കും ആശിക്കുകയും ,പ്രാർഥിക്കുകയും ചെയ്യാം  ...

 ലണ്ടനിലെ ലോകകപ്പ് ആരവങ്ങൾ !
എന്തിനുപറയുന്നൂ ...
ഇവിടെ ലണ്ടൻ തെരുവുകളിൽ ഇപ്പോൾ  ലോകകപ്പ് ഫുഡ്ബോൾ ലഹരികളിൽ  നടമാ‍ടികൊണ്ടിരിക്കുന്ന തെക്കനമേരിക്കൻ നൃത്തച്ചുവടുകൾക്കൊത്തുള്ള ആരവങ്ങളും
ഒപ്പമുള്ള ഫുഡ്ബോൾ ശവഘോഷയാത്രകളും , ആഫ്രിക്കൻ കളിയാരാധകരുടെ താള മേളങ്ങളോടുള്ള വില്ലടിച്ചാൻ പാട്ടുകളും , ഇറ്റലി , ഇംഗ്ലണ്ട് ,ഫ്രാൻസ് തുടങ്ങിയവരുടെ ശോക ജാഥാ ഗാനാലാപനങ്ങളുമൊന്നും തന്നെ ഒരു ഹരമായി ,  മുൻ തവണകളിലെ പോലെ ഇപ്പോളൊരു ലഹരിയായി മാറുന്നില്ല
കാരണമെന്താണെന്നോ ഈ ബൂലോകം തന്നെ !

തൂറാത്തോൻ തൂ ...അത് വേണ്ട രണ്ടിന് പോകാത്തോൻ രണ്ടിന് പോയപ്പോൾ
രണ്ടോണ്ട് ആറാട്ട്   എന്നുപറഞ്ഞപോലെയായി എന്റെ സ്ഥിതി വിശേഷം !

എന്ത് കണ്ടാലും , കേട്ടാലും അതിനെകുറിച്ചെഴുതാൻ ഒരു  ‘ട്ടെമ്പ്റ്റേഷൻ‘ ..!
എഴുതാനിരുന്നാൽ ജഗ പൊകടിച്ച് ഓരൊ കാര്യങ്ങൾ ഇങ്ങനെ വന്നുകൊണ്ടിരിക്കും....
എന്റെ കുഴിമടിക്ക് നന്ദി പറയുക.. അല്ലെങ്കിൽ ബൂലോഗമാകെ അലങ്കോലമാക്കി , എല്ലാവർക്കും ഒരു ശല്ല്യമായി , തേരാപാരെ നടന്നേനെ ഞാൻ...

അല്ലാ.. ഇതുവരെ... ഞാൻ വന്ന കാര്യം പറഞ്ഞില്ലല്ലോ ?

നിങ്ങൾ പരസ്യങ്ങളിലൂടെയെല്ലാം  കാണുകയും, കേൾക്കുകയും
ചെയ്തുകൊണ്ടിരിക്കുന്ന വളരെ ഹിറ്റായ , തനി തൃശ്ശൂര്‍  ഭാഷാശൈലിയിലുള്ള
പരസ്യവാചകങ്ങളും മറ്റും കണ്ടു/കേട്ടുകൊണ്ടിരിക്കുമ്പോൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ , ഇതെല്ലാം പടച്ചുവിടുന്ന  ആ ഗെഡികൾ ആരെല്ലാമാണെന്ന് ?

വേണ്ട ...മന്ത്രം പാട്ടായാൽ മണ്ണാന്റെ പുറമ്പൂച്ച് പുറത്താവില്ലേ എന്നോർത്തും, പരസ്യ കച്ചോടത്തെ ബാധിക്കില്ലേ എന്നു ചിന്തിച്ചും ഭൂലോകത്തിന്റെ പലഭാഗത്തുമിരുന്ന് കഞ്ഞികുടിക്കുന്ന, ഈ വിരുതന്മാരെ കുറിച്ചൊന്നും ഞാൻ നേരിട്ടിപ്പോൾ പറയുന്നില്ല ..
.
 ജ്ജ്യാതി ഗ്യാങ്ങിലെ പതിനെട്ടിലെ ആ പഴയ പന്തിരുകുലം

പത്തിരുപത്തഞ്ചുകൊല്ലം മുമ്പ്  സാംസ്കാരിക തലസ്ഥാനമായ തൃശ്ശൂർ പട്ടണത്തിലെ കണിമംഗലത്ത് ഒട്ടും സാംസ്കാരിക സമ്പന്നരല്ലാത്ത ഒരുജ്ജ്യാതി ഗ്യാങ്ങുണ്ടായിരുന്നു !

കണിമംഗലത്തെ ആറാംതമ്പുരാന്റെ (മൂപ്പർ ഇപ്പോൾ കുടുംബസമേധം
ഇപ്പോൾ ആഫ്രിക്കയിലാണ്  ) തൊട്ടുപിൻ മുറക്കാർ എന്നുവേണമെങ്കിൽ പറയാം..

നാട്ടാർക്കും, വീട്ടാർക്കുമൊക്കെ മോഹവും, ശല്ല്യവുമൊക്കെയായി അലമ്പിനലമ്പ്,
അടിയ്ക്കടി, പാരയ്ക്ക്പാര എന്നീസകല കുണ്ടാമണ്ടികൾക്കൊപ്പം പഠിപ്പിലും, പ്രണയത്തിലും, പദവിയിലുമൊക്കെ കുപ്രസിദ്ധരായി അവർ അവിടെ അടക്കി വാഴുകയായിരുന്നൂ...
ഇവരൊന്നുമില്ലാതെ നാട്ടിൽ വായനശാലകളില്ല, ഫീനിക്സ് ട്യൂട്ടോറിയലില്ല, സാഹിതിസഖ്യങ്ങളില്ല, ബോധി ക്ലബ്ബില്ല, റൂട്ട് നാടക വേദിയില്ല, ശാസ്ത്ര
സാഹിത്യ പരിഷത്ത് ശാഖയില്ല, വേലകളില്ല, ഉത്സവങ്ങളില്ല ,  പെരുനാളുകളില്ല , പൂരങ്ങളില്ല, സിനിമാ ടാക്കീസുകളില്ല, കണിമംഗലത്തെ നാടൻ പാട്ടുകളുടെ നാട്ടു കൂട്ടമില്ല ,...,..,

ഹൌ.... അതെല്ലാം അന്തകാലം !

അന്നത്തെ ആ അക്ഷൌഹണിപ്പട പൊട്ടി ചിതറി ഇപ്പോൾ ഭാരതത്തിന്റെ
നാനാ ഭാഗത്തും, അമേരിക്കയിലും, ചൈനയിലും, ഇംഗ്ലണ്ടിലും, ഗൾഫിലുമൊക്കെയാ‍യി സകുടുംബം വാഴുകയാണിപ്പോൾ ..
ആയതിലൊരുത്തൻ ഒരു പരിപാടിയുടെ ഭാഗമായി
ബ്രിട്ടനിലെത്തിയപ്പോൾ , ഞാനവനെ സ്വീകരിച്ചാനയിച്ച് ലണ്ടനിൽ കൊണ്ടുവന്നു...

ഈ  ഗെഡി ആരാണെന്നറിയണ്ടേ ...

നാടകമേ ഉലകം../ ഒരു പഴയ ഫയൽ ചിത്രം

മലയാളികളുടെ പൊങ്ങച്ചങ്ങളും,പോരായ്മകളും,പെരുമകളുമെല്ലാം ,
സ്വയം രൂപകൽ‌പ്പന ചെയ്ത് , കഴിഞ്ഞ ഇരുപത്തഞ്ച് വർഷമായി, ദിനം തോറും
അപ് ഡേറ്റ് ചെയ്ത് സ്വന്തം ശൈലീവിലാസങ്ങളിലൂടെ , ആക്ഷേപഹാസ്യത്തിലൂടെ
തന്റെ ക്യാരികേച്ചർ എന്ന പരിപാടിക്ക് , ഒരു എതിരാളിപോലുമില്ലാതെ അന്നും, ഇന്നും ,
എന്നും - ജയം (JAI ) മുഴക്കിയ , ഒരു രാജകുമാരനായി (RAJ ) ഒപ്പം തന്നെ നല്ലൊരു യോദ്ധാവായി  (WARRIOR ) വിലസിക്കൊണ്ടിരിക്കുകയാണ് ...
അതെ നമ്മുടെയെല്ലാം ജയരാജ വാര്യർ!( JAI RAJ WARRIER )

കാലങ്ങൾക്ക് ശേഷം ഒരു ഉറ്റവനായ ചങ്ങാതിയെ കണ്ടുമുട്ടി ;
രണ്ടുമൂന്നുദിനം നമ്മുടെയൊപ്പം ആ പഴയകാലാനുഭവങ്ങൾ പങ്കു
വെക്കുമ്പോഴുള്ള  ; ആ അനുഭൂതികളുണ്ടല്ലൊ , അത് തീർച്ചയായും
ഒട്ടും പറഞ്ഞറിയിക്കാൻ സാധിക്കാത്ത ഒരു അനുഭവം തന്നെയാണ് ...!

ഇവിടെയന്ന് ലണ്ടനിൽ എന്റെ വീട്ടിൽ വെച്ച് ,ഞങ്ങൾ രണ്ടുപേരും കൂടി പ്രണയിച്ച  ,
നാട്ടിലെ ആ സുന്ദരി , ഞങ്ങളുടെ അന്നത്തെ കൈയ്യിലിരിപ്പിന്റെ ഗുണം കൊണ്ട് വേറൊരുവന്റെ ഭാര്യയായി തീർന്ന കഥ ജയ് രാജ് പറഞ്ഞപ്പോൾ എന്റെ ഭാര്യക്ക് സന്തോഷവും, മകൾക്ക് സന്താപവും വന്നു കേട്ടൊ.
പക്ഷേ വേറെ ചില യുവ-കൌമാരാനുഭവങ്ങൾ ഞങ്ങൾ പങ്കുവെച്ചപ്പോൾ , എന്റെ പെണ്ണൊരുത്തിയുടെ മുഖം അസൂയകൊണ്ടും, കുശുമ്പുകൊണ്ടും കടന്നലുകുത്തിയ
പോലെ തുടുത്തുവരുന്നതും കണ്ടു !
വളരെ മുമ്പ് മരണം വരിച്ച എന്റെ അച്ഛനെകുറിച്ചും, മൂപ്പരുടെ മിത്രമായിരുന്ന , അടുത്ത കൊല്ലങ്ങൾക്ക് മുമ്പ് മരിച്ച കൃഷ്ണവാര്യ്ർ എന്ന സ്വന്തം പിതാവിനെകുറിച്ചും, അവരുടെ
പഴയ ലീലാ വിലാസങ്ങളെകുറിച്ചെല്ലാം ജയ് രാജ് അവരുടെയെല്ലാം രൂപഭാവങ്ങളിലൂടെ സ്മരിച്ചപ്പോൾ ചെറുപ്പകാലങ്ങളിലേക്ക്  വീണ്ടും എത്തിയപോലെ തോന്നിച്ചു.....

ഒരു ഒറ്റയാൾ പട്ടാളമായി  മലയാളിസമൂഹത്തെ ഇരുത്തി ചിരിപ്പിക്കുകയും, ഒപ്പം ചിന്തിപ്പിക്കുയും ചെയ്യുന്ന ഈ ക്യാരികേച്ചർ പരിപാടിക്ക് തുടക്കം കുറിച്ചിട്ടിപ്പോൾ ഇരുപത്തഞ്ചുവർഷമായി !

  സന്തോഷ് ബാബു ദൽഹിയിലെ വീട്ടിൽ..
 തുടക്കകാലങ്ങളിൽ  ഞങ്ങൾ മൂന്ന് നാട്ടുകാരായ മിത്രങ്ങൾ ചേർന്ന് ...
സന്തോഷ് ബാബു ഹിപ്നോരമയും, ഞാൻ മാജിക്കും ,ജയ് രാജ് ക്യാരികേച്ചറുമായി
സ്റ്റേജ് പ്രോഗ്രാമുകൾ നടത്തിയ കാര്യങ്ങൾ ഇപ്പോൾ സ്മരണയിലേക്ക് ഓടിയെത്തുകയാണ്..

അതിൽ സന്തോഷ് ബാബുഇപ്പോൾ  ഒരു ഇന്റെർനാഷ്ണൽ പേഴ്സനാലിറ്റി
ട്രെയിനറായി , ദൽഹിയിൽ സ്വന്തം ഇൻസ്റ്റിട്ടൂട്ടുമായി ( O.D.Alternatives ) ലോക
സഞ്ചാരിയായി  കുടുംബമൊത്ത് വാസം തുടരുന്നു...

ഞാനാണെങ്കിലോ ലണ്ടനിൽ ഒരു മണ്ടനായിട്ട് ഈ ബിലാത്തി പട്ടണത്തിലും ..

ജയ് രാജ് ഇപ്പോഴും ഒരു എതിരാളി പോലുമില്ലാതെ തന്റെ ഷോമാൻഷിപ്പുമായി
ജൈത്രയാത്ര തുടരുകയും ചെയ്യുന്നൂ.... ജയരാജിന്റെ  I..I..T പാസായ , എഞ്ചിനീയറായ
ചേട്ടൻ മുരളി വാര്യർ ഡോക്ട്ടറേറ്റെടുത്തത്ത ശേഷം ഇപ്പോൾ ഫേമിലിയായി ഹൈദരാബാദിലായ കാരണം , അമ്മ വിലാസിനി വാര്യസാർ , ജയ് രാജിന്റെ കൂടെതന്നെയാണിപ്പോൾ താമസം. അനുജത്തിയും കുടുംബവും അടുത്തുതന്നെ താമസിക്കുന്നു.
ജയ് രാജിന്റെ ഒരേയൊരുമകൾ ഇന്ദുലേഖ ഇപ്പോൾ എഞ്ചിനീയറിങ്ങ്
കോളേജിൽ ചേരാൻ കാത്തിരിക്കുന്നു , ഒപ്പം ഈ കുട്ടി എല്ലാ സംഗീതത്തിലും
കേമിയാണ്  . അടുത്തകാലത്ത് പുറത്തിറങ്ങിയ 'ലൌഡ് സ്പീക്കർ' എന്ന സിനിമയിൽ അല്ലിയാമ്പൽ...കടവിലന്നരയ്ക്കു..വെള്ളം  എന്ന ഗാന രംഗത്തിൽ അഭിനയിച്ച നായികയും
ഈ ഇന്ദുലേഖ തന്നെയാണ് .
സുന്ദരിയായ ഒരു കുടുംബിനിയായും, ജയ് രാജിന്റെ  പ്രോഗ്രാം സെക്രട്ടറിയായും
ഭാര്യ ഉഷ എന്നും തിരക്കിലാണ് ഇപ്പോൾ. അടുത്ത കാലത്ത് നാട്ടിൽ റീജണൾ
തീയ്യറ്ററിൽ വെച്ച് ആയിരത്തിനുമേൽ ആളുകൾ പങ്കെടുത്ത പരിപാ‍ടിയായിരുന്നു
രജത വസന്തം !
ഇരുപത്തഞ്ചുകൊല്ലം തുടർച്ചയായി മലയാളികളെ  ; തന്റെ സ്വതസിദ്ധമായ
കലാഭിനയ പാടവത്തിലൂടെ , പാടിയും ആടിയും രസിപ്പിച്ചും, ബോധവൽക്കരണം
നടത്തിയും ; ആക്ഷേപഹാസ്യത്തിലൂടെ, വെറുമൊരു ഒറ്റയാൾ പട്ടാളമായി വേദികളിൽ
കൂടിയും, ദൃശ്യ  മാധ്യമങ്ങളിൽ കൂടിയും ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങിവന്ന ഒരേയൊരു കലാ കാരനാണ് എന്റ് ഈ സോൾ ഗെഡി ജയ് രാജ് വാര്യയർ !

സാംസ്കാരിക നായകന്മാരായ  അഴിക്കോടുമാഷും , എം. ടി .സാറും,
നെടുമുടി വേണുവാശാനും, പാട്ടുകാരൻ ജയചന്ദ്രേട്ടനുമൊക്കെ ചേർന്ന് 
വേദിയലങ്കരിച്ച് , ജയരാജ് വാര്യയരെ , ഈ  ക്യാരികേച്ചർ അവതരണങ്ങൾ,
രജത ജൂബിലിയിലെത്തിയതിന് , അനുമോദനങ്ങൾ അർപ്പിച്ച പരിപാടിയായിരുന്നു
ഈ രജത വസന്തം !
ഈ വേറിട്ട കലാകാരനെ കഴിഞ്ഞ ജൂൺ 27 -ന് , രജത ജൂബിലി പിന്നിട്ടതിന് യു.കെ മലയാളികളുടെ പേരിലും, ബൂലോഗത്തിന്റെ പേരിലും സ്വീകരണം കൊടുക്കുകയും , ആദരിക്കുകയും ചെയ്തു !

 ജയ് രാജും കുറച്ചു ബിലാത്തി ബൂലോഗരും

അതിനുശേഷം രണ്ടുമണിക്കൂർ നീണ്ടുനിൽക്കുന്ന ജയ് രാജ് വാര്യയറുടെ ക്യാരികേച്ചർ പരിപാടിയാൽ , ബോളിയൻ സിനിമയിലെ ഓഡിറ്റോറിയവും , കാണികളും തീർത്തും പ്രകമ്പനം കൊള്ളുകയായിരുന്നു....
മലയാളത്തിൽ ബ്ലൊഗ്ഗ് എഴുതുന്നവരുടെ പേരിൽ ബൂലോഗരുടെ
പ്രതിനിധിയായി , അഡ്വ: സമദ്  ആണ്, ജയ് രാജിന് മൊമൊന്റൊ നൽകി ആദരിച്ചത്  .

 മന്നനും,മണ്ടനും
ശേഷം രണ്ടുദിനം  ഞാനും, ജയ് രാജും കൂടി 
ലണ്ടൻ സമ്മർക്കാഴ്ച്ചകളിലേക്ക് ഊളിയിട്ടുപോയി ...
അതോടൊപ്പം ഞങ്ങൾ രണ്ടുപേരും കൂടി , പണ്ടത്തെ കുറെ 
സ്മരണകൾ പുതുക്കി പണിയുകയും ചെയ്തു കേട്ടൊ ....കൂട്ടരെ ! ! !

കാലാവസ്ഥ വ്യതിയാനവും ചില ചിന്തകളും ...! / Kalavastha Vyathiyanavum Chila Chinthakalum... !

ആഗോളതലത്തിൽ  കാലാവസ്ഥാ വ്യതിയാനം മൂലം പരിസ്ഥിതിക്ക് വല്ലാത്ത മാറ്റം വന്നു കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ്  നാം ഇപ്പോൾ കടന്നുപോയി  കൊ...